മുഴ പഴുത്തു,ലിംഗത്തിൽ മുറിവ്; തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മാനന്തവാടിയില്‍ ഇറങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ പൊടിമണ്ണില്‍ കുളിച്ചപ്പോള്‍ |ഫോട്ടോ:വി.പി.ഉല്ലാസ്‌ /മാതൃഭൂമി
മാനന്തവാടിയില്‍ ഇറങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ പൊടിമണ്ണില്‍ കുളിച്ചപ്പോള്‍ |ഫോട്ടോ:വി.പി.ഉല്ലാസ്‌ /മാതൃഭൂമി

മാനന്തവാടി: മയക്കുവെടിവെച്ച് കര്‍ണാടക വനംവകുപ്പിന് കൈമാറിയ തണ്ണീര്‍ക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മുഴയുണ്ടായിരുന്നു. അത് പഴുത്തു. ലിംഗത്തില്‍ മുറിവുണ്ടായിരുന്നു. ഞരമ്പില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മര്‍ദത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലിലുണ്ടായ മുഴയ്ക്ക് പഴക്കമുണ്ട്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടായിരുന്നെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പനെ കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചയോടെ ചരിഞ്ഞത്. രണ്ടാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍നിന്ന് പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ട കാട്ടാനായിരുന്നു ഇത്. 20 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ടുതവണയാണ് മയക്കുവെടിവെച്ച് പിടികൂടിയത്.

Content Highlights: postmortem report says cause of death of Tanneer komban was heart attack