അനിശ്ചിതത്വങ്ങള്‍ നീങ്ങുന്നു: വിപണി നിര്‍ണായക ഘട്ടത്തില്‍

#വിനോദ് നായര്‍
Image: Freepik
Image: Freepik

പോയവാരം വിപണിയുടെ തുടക്കം തീര്‍ത്തും ആവേശ രഹിതമായിരുന്നു. പ്രധാന കാരണം രണ്ടാം പാദ ഫലങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയില്ലാത്ത സാഹചര്യമായിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കുന്നതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ പ്രകടമായിരുന്നതിനാല്‍ അത് ആഭ്യന്തര, ആഗോള വിപണികളെ ദോഷകരമായി ബാധിച്ചു. ട്രംപ് നൂറു ശതമാനം താരിഫ് പുതുതായി ഏര്‍പ്പെടുത്തുമെന്നുള്ള ഭീഷണി മുഴക്കിയതാണ് സാഹചര്യം വഷളാക്കിയത്. ഇലക്ട്രോണിക് ഉത്പാദനത്തിന് ഏറെ നിര്‍ണ്ണായകമായ അപൂര്‍വ മൂലകങ്ങളുടേയും മറ്റ് അസംസ്‌കൃത വസ്തുക്കളുടേയും കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. എന്തായാലും ആ സംഘര്‍ഷ സാഹചര്യത്തിന് അല്‍പം അയവു വന്നിട്ടുണ്ട്. എങ്കിലും വ്യാപാര യുദ്ധം തുടരുന്ന സാഹചര്യമാണിപ്പോഴുമുള്ളത്. പ്രത്യേകിച്ച് ഇരു രാജ്യങ്ങളുടേയും തുറമുഖങ്ങളില്‍ കപ്പലുകള്‍ അടുപ്പിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ഫീസില്‍ 50-60 ഡോളര്‍ ഓരോ ടണ്ണിനും അധികമായി നല്‍കേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.

ആഗോള വിപണികള്‍ ഏറെക്കുറെ സ്ഥിരത കൈവരിച്ചതിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലും കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബാങ്കിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ ഓഹരികളിലുണ്ടായ മുന്നേറ്റം ഏറെ നിര്‍ണ്ണായകമാണ്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്തേക്ക് സ്വകാര്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം നിക്ഷേപകര്‍ക്കിടയില്‍ ആത്മ വിശ്വസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഉദാരവത്ക്കരണം തുടരുന്നതിന്റെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് സ്വകാര്യ ബാങ്കുകളില്‍ നിന്ന് പ്രമുഖര്‍ വരുന്നതോടെ ലാഭക്ഷമതയിലും പ്രകടനത്തിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടുന്നു. അമേരിക്ക ബയോസെക്വര്‍ ആക്ട് പുനരുജീവിപ്പിച്ചതിന്റെ ഭാഗമായി ഇന്ത്യയില്‍ അതിന്റെ കരാറടുത്ത ഉത്പാദകര്‍ക്ക് ആവേശം ഉണ്ടായിട്ടുണ്ട്. ഈ നിയമം ചൈനയില്‍ നിന്നുള്ള പല വിദേശ ബയോ ടെക് സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാകും. അത് ഫലത്തില്‍ ഇന്ത്യന്‍ ഉത്പാദകര്‍ക്ക് ഗുണകരമായി വന്നേക്കാമെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടുന്നു.

Content Highlights: The Indian stock market is at a crucial juncture, recovering from trade tensions and anticipating growth drivers. Explore factors influencing its upward trajectory and future outlook.

Continue reading