തിരിച്ചുവരവിന് സാധ്യതയേറെ: സ്വാധീനിക്കുക വിദേശ നിക്ഷേപവും പാദഫലങ്ങളും വ്യാപാരക്കരാറും

#വിനോദ് നായര്‍
Image: Freepik
Image: Freepik

ഐടി, ഫാര്‍മ ഓഹരികളിലുണ്ടായ ഇടിവായിരുന്നു വിപണിയുടെ അടുത്തിടെയുണ്ടായ താഴ്ചയുടെ പ്രധാന കാരണം. വിപണിയുടെ 15 ശതമാനത്തോളം ഇത്തരം ഓഹരികള്‍ പ്രതിനിധാനം ചെയ്യുന്നു. ഉയര്‍ന്ന എച്ച് 1 ബി വിസ ചിലവുകളും ഐടി ഭീമനായ ആക്സെഞ്ച്വറിന്റെ വളര്‍ച്ചാ പ്രതീക്ഷയ്ക്കു മങ്ങലേറ്റതും ഐടി സൂചികയില്‍ കനത്ത വില്‍പന സമ്മര്‍ദമുണ്ടാക്കി. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ മേല്‍ അമേരിക്ക 100 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത് ആ മേഖലയ്ക്കും കനത്ത തിരിച്ചടിയായി. ലാര്‍ജ് കാപ് ഓഹരികളേക്കാള്‍ വലിയ ഇടിവ് മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ പ്രകടമായി.

എച്ച്1 ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയത് ഹ്രസ്വകാലയളവില്‍ ഇന്ത്യന്‍ കമ്പനികളെ ബാധിച്ചേക്കാം. ഇതിനെ നേരിടാന്‍ കമ്പനികള്‍ അമേരിക്കയില്‍ നിന്നുതന്നെ നിയമനങ്ങള്‍ നടത്താനും ഉപകരാറുകള്‍ നല്‍കാനും മാര്‍ഗങ്ങള്‍ തേടിയേക്കാം. വലിയ കമ്പനികളേക്കാള്‍ മധ്യനിര സ്ഥാപനങ്ങളെയാകും ഇത് കാര്യമായി ബാധിക്കുക. ലാഭത്തിലും പ്രോജക്ട് പൂര്‍ത്തീകരണത്തിലും കാര്യമായ പ്രതിസന്ധികള്‍ ഉടലെടുത്തേക്കാം. വ്യത്യസ്ത തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികളെ ഇത് നിര്‍ബന്ധിതരാക്കും. ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയേക്കാം. മറ്റു പലരും ഏഷ്യാ പെസഫിക്, യൂറോ, മിഡിലീസ്റ്റ് മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ഐടി ബിസിനസിന്റെ ആത്യന്തിക സ്വഭാവം പരിഗണിക്കുമ്പോള്‍ ദീര്‍ഘകാലയളവില്‍ ഇന്ത്യയ്ക്ക് അനുകൂലമായി മാറിയേക്കാം. അതുകൊണ്ടുതന്നെ ഐടി മേഖലയില്‍ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ സമയമാണിത്.

Content Highlights: Explore India`s market recovery potential driven by foreign investment, Q2 earnings, and trade deals. Analyze IT & Pharma impacts and strategic investment tips.

Continue reading