ഹേ പെണ്‍കുട്ടീ, നീ ഏകാകിയായി എങ്ങോട്ടേക്കാണീ പോകുന്നത്...! സുനിത വില്യംസിനായി ഒരു ഗാനം

AZHCHAPADUKAL
#എസ്. ഗോപാലകൃഷ്ണന്‍
സുനിത വില്യംസ് | Photo: NASA
സുനിത വില്യംസ് | Photo: NASA

സുനിത വില്യംസ് ബഹിരാകാശത്തില്‍ ജീവിച്ച മാസങ്ങളിലെല്ലാം എന്റെ മനസ്സിന്റെ ഭ്രമണപഥം വഴി ഒരു പാട്ട് വലംചുറ്റിയിരുന്നു. അതിന്റെ ആദ്യവരികള്‍ ഇതാണ് , ' ഹേ പെണ്‍കുട്ടീ , നീ എവിടേയ്ക്കാണ് ഇങ്ങനെ ഒറ്റയ്ക്ക് പോകുന്നത് ? (जा'त कहाँ हो अकेली गोरी)' . 2012 മുതല്‍ ആ ഗാനം വോയേജര്‍ ബഹിരാകാശപേടകത്തില്‍ അജ്ഞാതയും എന്നാല്‍ സമാനഹൃദയയുമായ ഒരു കേള്‍വിക്കാരിയെ പ്രതീക്ഷിച്ച് അലയുന്നുണ്ട്. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ 'സ്വരശ്രീ' എന്നു പേരുചൊല്ലി വിളിച്ച മഹാഗായിക കേസര്‍ബായി കേര്‍ക്കറുടെ ഗാനമാണിത്.

അന്യഗ്രഹജീവികളോടൊപ്പം കല്‍പനാ സ്വപ്നാടനം ചെയ്ത പ്രഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ കാള്‍ സഗാന്‍ 1977-ല്‍ കുറേ ഗാനങ്ങള്‍ തിരഞ്ഞെടുത്തു. എന്നെങ്കിലും കാതുകളുള്ള ഏതെങ്കിലും ഭൗമേതരജീവികള്‍ ബാഹ്യാകാശ മാര്‍ഗേണ പോയാല്‍ മനുഷ്യനിര്‍മിത സംസ്‌കൃതിയുടെ മഹാഭാഗ്യമായ സംഗീതത്തിന്റെ അംശങ്ങള്‍ കേള്‍ക്കാനിട വരട്ടേ എന്നാണ് ആ ശാസ്ത്രജ്ഞന്‍ ആഗ്രഹിച്ചത്. കാതുള്ള വിചിത്രര്‍ അത് ഇതിനകം കേട്ടിട്ടുണ്ടോ എന്ന് ആര്‍ക്കറിയാം. അല്ലെങ്കില്‍ തന്നെ, ആര്‍ക്കെന്നും എന്തെന്നും ആര്‍ക്കറിയാം...!

Content Highlights: Kesarbai Kerkar`s Song in Voyager`s Golden Record

Continue reading