ജീവന്‍ നിലനിര്‍ത്താന്‍ പ്രിയപ്പെട്ടവരുടെ മൃതദേഹം ഭക്ഷിച്ചു: ഇത് അസ്ഥിമരവിപ്പിക്കും അതിജീവന കഥ

അന്നു മുതൽ ഇന്നു വരെ
#അലീന മരിയ വര്‍ഗ്ഗീസ്
തകര്‍ന്നുവീണ വിമാനം | Photo: Screengrab/ABC News
തകര്‍ന്നുവീണ വിമാനം | Photo: Screengrab/ABC News

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ഒരു ടൂർണമെന്റിന് യുറഗ്വായ് റഗ്ബി ടീമായ ഓള്‍ഡ് ക്രിസ്റ്റ്യൻ ക്ലബിന് ക്ഷണം ലഭിച്ചു. മത്സരത്തിന് പോകാന്‍ ക്ലബ് പ്രസിഡന്റ് ഡാനിയേല്‍ ജുവാന്‍ ഫെയര്‍ചൈല്‍ഡ് എഫ്എച്ച് 227 ഡി എന്നൊരു  വിമാനം ചാര്‍ട്ട് ചെയ്തു നല്‍കി. കമേഷ്യൽ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ സാമ്പത്തികച്ചെലവ്  കുറവാണ് എന്നതായിരുന്നു ചാർട്ടർ ചെയ്ത വിമാനം ഒരുക്കാനുള്ള കാരണം. നാല് വര്‍ഷം പഴക്കമുള്ള, 792 മണിക്കൂര്‍ സഞ്ചരിച്ച യുറഗ്വായ് എയര്‍ഫോഴ്സിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായിരുന്നു അത്. 52 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനത്തിന്റെ കപ്പാസിറ്റി 56 ആയി ഉയര്‍ത്തുകയും കോക്ക്പിറ്റിനും പാസഞ്ചര്‍ ക്യാബിനുമിടയില്‍ ചരക്കുകള്‍ക്ക് കൂടുതല്‍ സ്ഥലം നല്‍കി നവീകരിച്ച ഒന്നായിരുന്നു ആ വിമാനം. 5117 മണിക്കൂര്‍ വിമാനം പറത്തി അനുഭവസമ്പത്തുള്ള എയര്‍ഫോഴ്സ് പൈലറ്റ് കേണൽ ജൂലിയോ സീസര്‍ ഫെറാദസായിരുന്നു ക്യാപ്റ്റന്‍. സഹപൈലറ്റായി ലെഫ്റ്റനെന്റ് കേണല്‍ ഡാന്‍ഡെ ഹെക്റ്റര്‍ ലഗുറാരയും ഉണ്ടായിരുന്നു. 1972 ഓക്ടോബര്‍ 12 ന് വിമാനം യുറഗ്വായുടെ തലസ്ഥാനമായ മോണ്ടെവിഡിയോയില്‍ നിന്ന് ചിലിയിലേയ്ക്കു യാത്രതിരിച്ചു. 19 ടീമംഗങ്ങളും അവരുടെ ബന്ധുക്കളും സംഘാടകരുമായി 45 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. അഞ്ച് ക്രൂവും.

അര്‍ജന്റീനയിലും ചിലിയിലുമായി സ്ഥിതി ചെയ്യുന്ന ദക്ഷിണ ആൻഡീസ് പര്‍വതനിരകളുടെ മുകളിലൂടെയാണ് ഇവര്‍ക്ക് യാത്ര ചെയ്യേണ്ടത്. ഭൗമോപരിതലത്തില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും നീളം കൂടിയ പര്‍വതനിരയാണ് ഇത്. ഈ ഭാഗത്ത് എപ്പോഴും കനത്ത മഞ്ഞും കൊടും തണുപ്പുമാണ്. റഗ്ബി അംഗങ്ങള്‍ യാത്ര തുടങ്ങിയപ്പോള്‍ ആൻഡീസിൽ കടുത്ത മഞ്ഞ് വീഴ്ചയായിരുന്നു. ഒപ്പം കൊടുംങ്കാറ്റും. അതുകൊണ്ട് തന്നെ അര്‍ജന്റീനയിലെ മെന്റോസയെന്ന സ്ഥലത്ത് ഒരു രാത്രി തങ്ങാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരായി. 29 തവണ ആൻഡീസ് പര്‍വതനിരകളിലൂടെ പറന്ന അനുഭവ പരിചയമുള്ളയാളായിരുന്നു ക്യാപ്റ്റന്‍ ഫെറാദസ്. കാലാവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ പിറ്റേ ദിവസം 2.15 ന് അവര്‍ യാത്ര തുടങ്ങി. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു, ഇപ്പോള്‍ വിമാനം നിയന്ത്രിക്കുന്നത് സഹപൈലറ്റ് ലഗുറാരയാണ്. ഉച്ചകഴിഞ്ഞ് 3.21 ഓടെ 8251 അടി ഉയരമുള്ള പ്ലാന്‍ചോണ്‍ ചുരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഹപൈലറ്റ് ലഗുറാര, മലര്‍ഗു എയര്‍പോര്‍ട്ടിലേയ്ക്ക് സന്ദേശമയച്ചു. ഈ സമയം ആൻഡീസ് പൂര്‍ണമായും മഞ്ഞുമുടപ്പെട്ടതിനാല്‍ വിമാനം സഞ്ചരിക്കുന്ന വഴി പൈലറ്റിന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ ചുറ്റുവട്ടം വിലയിരുത്തി വിമാനം പറത്താന്‍ പൈലറ്റിനെ സഹായിക്കുന്ന ഇന്‍സ്ട്രമെന്റല്‍ മെട്രോളജിക്കല്‍ കണ്ടീഷനിലായിരുന്നു വിമാനം. നാവിഗേഷന്‍ സംവിധാനങ്ങളുടെ സഹായത്തോടെ വിമാനം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലാന്‍ചോണ്‍ ചുരം കടക്കുമെന്ന് സഹപൈലറ്റ് മലര്‍ഗു എയര്‍പോര്‍ട്ടിലേയ്ക്ക് സന്ദേശമയക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ചുരം എത്താന്‍ 70 കിലോമീറ്റര്‍ കൂടി ബാക്കിയുണ്ടായിരുന്നു. നാവിഗേഷന്‍ സംവിധാനം പരാജയപ്പെട്ട വിവരം സഹപൈലറ്റ് ലഗുറാര അറിഞ്ഞിരുന്നില്ല. ഇതോടെ വിമാനവും സ്റ്റേഷനും തമ്മിലുള്ള അകലം കണക്കുകൂട്ടുന്നതില്‍ പൈലറ്റിന് വലിയ പിഴവ് സംഭവിച്ചു.

Content Highlights: The horrifying story of the 1972 Andes plane crash

Continue reading