72 ഏക്കർ തരിശുഭൂമി 30 വർഷംകൊണ്ട് വനമാക്കിമാറ്റിയ കഥ; പരിസ്ഥിതിസംരക്ഷണത്തിന് മാതൃകയായി ‘സൂര്യകുഞ്ജ്’

#ന്യൂസ് ഡെസ്ക്
'സൂര്യകുഞ്ജ്‌' 30 വർഷത്തിന്‌ മുൻപും ശേഷവും
'സൂര്യകുഞ്ജ്‌' 30 വർഷത്തിന്‌ മുൻപും ശേഷവും

72 ഏക്കർ വിസ്തീർണമുള്ള ഒരു തരിശുപ്രദേശത്തെ 30 വർഷംകൊണ്ട് വനമാക്കിമാറ്റിയ കഥ, ഹിമാലയത്തിലെ ‘സൂര്യകുഞ്ജ്’ സൂപ്പറാണ്. പരിസ്ഥിതിമന്ത്രാലയത്തിന്റെ കീഴിലുള്ള ജി.ബി. പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയൺമെന്റിലെ ഗവേഷകസംഘം 1992-ലാണ് വനത്തിന്റെ പുനരുജ്ജീവനപദ്ധതിക്ക് തുടക്കമിടുന്നത്.

പ്രാദേശികജനതയുടെ സഹായത്തോടെയായിരുന്നു ഇത്. പിന്നീട് അതൊരു ചരിത്രമായി. ഉത്തരാഖണ്ഡിൽ പടിഞ്ഞാറൻ ഹിമാലയത്തിലാണ്, സൂര്യകുഞ്ജ് എന്ന്‌ അവർ പേരിട്ട വനമുള്ളത്. ‘ഫ്രണ്ടിയേഴ്സ് ഇൻ കൺസർവേഷൻ സയൻസ്’ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഈ വനവത്‌കരണപദ്ധതി പരിസ്ഥിതിക്ക് വലിയൊരു മാതൃകയാണെന്ന് പറയുന്നു.

‘സൂര്യകുഞ്ജ്’ ഇന്ന് 160-ലധികം പക്ഷിവിഭാഗങ്ങളുടെയും അപൂർവസസ്യങ്ങളുെടയും ആവാസവ്യവസ്ഥയാണ്. നട്ടുപിടിപ്പിച്ച 190 സസ്യവർഗങ്ങളിൽ 88 എണ്ണം ഇപ്പോൾ സ്വാഭാവികമായിത്തന്നെ അവിടെ വളരുകയും വംശവർധന നടത്തുകയും ചെയ്യുന്നുണ്ട്. ബയോ എൻജിനിയറിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മണ്ണിന്റെ ഈർപ്പം നിലനിർത്താൻ കഴിഞ്ഞത് വനത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് സഹായിച്ചു.

Content Highlights: Transformation of 72 acres of barren land into a lush forest over 30 years., Led by GB Pant National Institute of Himalayan Environment since 1992., Successful biodiversity hotspot housing 160+ bird species., Utilized bio-engineering techniques to ensure soil moisture and sustainability., Recognized as a global model in the Frontiers in Conservation Science journal.