ഉരുകുന്ന ഹിമാലയം, പ്രളയഭീതിയിൽ ബിഹാർ; നേപ്പാൾ ദുരന്തം ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ?

നുവാക്കോട്ട് ജില്ലയിലെ ബെട്രാവതി മാർക്കറ്റിൽ ഉണ്ടായ വെള്ളപ്പൊക്കം | PHOTO: PTI
നുവാക്കോട്ട് ജില്ലയിലെ ബെട്രാവതി മാർക്കറ്റിൽ ഉണ്ടായ വെള്ളപ്പൊക്കം | PHOTO: PTI

ഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ നിലനിൽപ്പിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നതാണ് നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ദുരന്തം. ഓഗസ്റ്റ് 26-ന് ലാംഗ്താങ് ലിറുങ് പർവതത്തിൽനിന്ന് ഏകദേശം 4,000 അടി വീതിയുള്ള കൂറ്റൻ മഞ്ഞുകട്ടകൾ 1,200 മീറ്റർ താഴേക്ക് അടർന്നുവീഴുകയായിരുന്നു. ഇതിനൊപ്പം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഐസ്, വെള്ളം, കൂറ്റൻ പാറക്കല്ലുകൾ എന്നിവയടങ്ങിയ മിശ്രിതം വൻ പ്രളയമായി മാറുകയായിരുന്നു. ദുരന്തത്തിൽ ഇതുവരെ 1,380-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും അയ്യായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

എന്നാൽ, ഇന്ത്യയെ സംബന്ധിച്ച് ഇത് കേവലം അയൽരാജ്യത്തെ ദുരന്തവാർത്ത മാത്രമല്ല, മറിച്ച് ഇന്ത്യയിലെ ഭൂരിഭാഗം അതിർത്തി സംസ്ഥാനങ്ങൾക്കും നൽകുന്ന സുരക്ഷാ മുന്നറിയിപ്പാണ്. നേപ്പാളിലെ പ്രളയജലം ഗണ്ഡക് വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചതോടെ ബിഹാർ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. 

Content Highlights: A massive avalanche at Langtang Lirung struck on August 26, triggering catastrophic floods along the Trishuli River basin., Over 1,270 people lost their lives and 4,700+ went missing, with at least 20,000 homes needing reconstruction in Nepal., Outdated and limited early warning systems failed to evacuate downstream residents in time due to the avalanche's extreme speed., Experts emphasize the urgent need for cross-border data sharing, advanced seismic sensors, and robust local disaster preparedness.

Continue reading