എനിക്ക് മോദിയെ പ്രധാനമന്ത്രിയാക്കണം, പ്രേമചന്ദ്രനും മുകേഷിനും രാഹുലിനെയും; പിന്നെന്ത് ത്രികോണ മത്സരം

താരപ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു ലോക്‌സഭാ പോരാട്ടത്തിനാണ് കൊല്ലം മണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. രണ്ട് സ്ഥാനാര്‍ഥികള്‍ സിനിമാ താരങ്ങളും മറ്റൊരാള്‍ പാര്‍ലമെന്റിലെ താരവുമാണ്. സിറ്റിങ് എം.പിയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെ പ്രകടനങ്ങളിലൂടെ ഇന്ത്യയൊട്ടാകെ താരമായ ആളാണ്. അടുത്തയാള്‍ സിറ്റിങ് എം.എല്‍.എയും നടനുമായ സി.പി.എം. സ്ഥാനാര്‍ഥി എം. മുകേഷ്. പാര്‍ട്ടിക്കപ്പുറം ജനകീയരാണ് പ്രേമചന്ദ്രനും മുകേഷും. ഇവര്‍ക്കെതിരെ ആര്? എന്ന കൊല്ലംകാരുടെ ചോദ്യത്തിന് ബി.ജെ.പി. നല്‍കിയ മറുപടിയാണ് കൃഷ്ണകുമാര്‍. 2021-ല്‍ ബി.ജെ.പിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്ത വര്‍ഷം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എ-ക്ലാസ് മണ്ഡലമായ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. വെറുപ്പിന്റെയും ധാര്‍ഷ്ട്യത്തിന്റെയും രാഷ്ട്രീയമല്ല, മറിച്ച് വികസനത്തിന്റെ രാഷ്ട്രീയമാണ് തനിക്ക് മുന്നോട്ടുവയ്ക്കാനുള്ളതെന്ന് പറയുന്നു കൃഷ്ണകുമാര്‍.
കൊല്ലം കണ്ടവനില്ലം വേണ്ട എന്നാണ് ചൊല്ല്.. കൊല്ലംകാരനാകുമോ എന്നറിയില്ലെങ്കിലും തിരഞ്ഞെടുക്കപ്പെട്ടാല്‍, കൊല്ലംകാരായ സിറ്റിങ് എം.പിയെക്കാളും സിറ്റിങ് എം.എല്‍.എയെക്കാളും നന്നായി കൊല്ലത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. കൊല്ലം എടുക്കാനില്ല, പകരം കൊല്ലം തനിക്ക് തരണം എന്ന അഭ്യര്‍ഥനയുമായാണ് കൃഷ്ണകുമാറിന്റെ പ്രചാരണം. കൊല്ലത്ത് പോരാട്ടം തിളയ്ക്കുമ്പോള്‍, തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാര്‍...
Content Highlights: kollam lok sabha constituency candidate krishnakumar about premachandran and mukesh