ഫോൺകോൾ എടുക്കാത്തതിനെചൊല്ലി തർക്കം; ഭാര്യയെ കഴുത്തുഞെരിച്ചുകൊന്നു, ഭർത്താവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെംഗളൂരു: ഫോൺകോൾ എടുക്കാതിരുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചുകൊന്നു. ബെംഗളൂരു ബിലേകഹള്ളിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി രഞ്ജിത് കുമാർ ഗുപ്തയാണ്(40) ഭാര്യ ഗുഞ്ജാ മടേഷ്യയെ (38) കൊലപ്പെടുത്തിയത്.

തുടർന്ന് അപകടമാണെന്ന് വരുത്താൻ മടേഷ്യയുടെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചിരുന്നു. ഫോൺ വിളിക്കുമ്പോൾ പ്രതികരിക്കാത്തതിന്റെ പേരിൽ ഗുപ്തയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു.

കഴിഞ്ഞദിവസം കുട്ടികൾ സ്കൂളിൽപോയശേഷം ഇതേവിഷയത്തിൽ വഴക്കുണ്ടായി. ഇതിനിടെയിലാണ് കൊലനടന്നത്. തുടർന്ന് അവിടെനിന്ന് കടന്നുകളഞ്ഞ ഗുപ്തയെ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.

Content Highlights: A man named Ranjit Kumar Gupta from Bengaluru strangled his wife, Gunja Madeshiya, during an argument over her not answering phone calls. To make it appear accidental, Gupta poured boiling oil on her body after the murder. Gupta fled the scene but was later apprehended by the police, where he confessed to the crime.