21 പേരെ കൊമ്പിൽകോർത്തു, തോക്കിൻമുനയിൽ അന്ത്യം; കവളപ്പാറ കൊമ്പനും നൂറ്റാണ്ട് കണ്ട ചങ്ങലയും

മനുഷമനസ്സുകളില് നിറയുന്ന വലിയ ബിംബമാണ് ആനകള്‍. എത്രയെത്ര ആനകളും ആനക്കഥകളുമാണ് ഇന്നും നമ്മുടെയൊക്കെ മനസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. രൗദ്രസൗന്ദര്യത്തിന്റെ കടലെന്നപോലെ ആസ്വാദനമേകുന്ന വിധമാണ് ഗജവിരന്മാരുടെ കാര്യവും. സുപ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ ആനകള്‍.
നാട്ടുവര്‍ത്തമാനങ്ങളില്‍ പോലും ആനച്ചൂരും ആനക്കഥകളും വലിച്ചുകൊണ്ടുവരുന്നവരാണ് കേരളീയര്‍. എത്രയെത്ര ആനകളാണ് നമ്മുടെ മുന്നിലൂടെ തന്റെ ജീവിതക്കാലത്തെ അറിയിച്ച് കടന്നുപോയിരിക്കുന്നത്. തിടമ്പേറ്റാനുള്ള ആനകളുടെ മത്സരത്തില്‍ തല കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതാപിയായ കീരണാട്ട് കേശവന്‍, മന്നാടിയാരുടെ ശാന്തഗംഭീരനായ ആന, സാത്വികനായ കൂടലാറ്റുപുറം, ഗജസൗന്ദര്യത്തില്‍ കേമനായ പനമന, കൂടപ്പുഴ മാണിക്യന്‍, പന്തല്‍മാണിക്യന്‍, ചെറിയരവി, വെണ്‍ചാമരം കിട്ടിയാല്‍ താളത്തിനൊത്ത് വീശാന്‍ വൈദഗ്ദ്ധ്യമുള്ള വലിയ രവി.. പട്ടിക അനന്തമാണ്. ഈ ഗജകേസരികളെല്ലാം ഗതകാല സ്മരണകളുണര്‍ത്തുന്നവയാണ്. ഇവരുടെ ഇടയിലാണ് വേറിട്ട ആ ആനക്കഥ ഉള്ളത്.
Content Highlights: Kavalappara elephant legend Kerala history chains wild elephant myth folklore Koodalmanikyam Temple