15 വർഷങ്ങൾക്ക് ശേഷം ആനയൂട്ടിനായി വടക്കുംനാഥന്റെ മണ്ണിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും
വടക്കുംനാഥന്റെ മണ്ണിൽ പൂരം പോലെ തന്നെ കൊണ്ടാടപ്പെടുന്ന മറ്റൊരു ആഘോഷമാണ് ആനയൂട്ട്. കോവിഡ് നിയന്ത്രണങ്ങളുടെ തിക്കും തിരക്കുമൊഴിഞ്ഞ് ഈ വർഷത്തെ ആനയൂട്ട് കെങ്കേമമായാണ് നടന്നത്. 15 വർഷങ്ങൾക്ക് ശേഷം ഗജരാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചത് ആനപ്രേമികളിലുണ്ടാക്കിയത് അതിരില്ലാത്ത ആവേശവും. ആനയൂട്ട് ചരിത്രപ്രസിദ്ധമാകുന്നതിന് പിന്നിൽ ഒരു കാരണം തന്നെയുണ്ട്.
Content Highlights: aanayoottu 2022, vadakkumnathan temple, thechikottukavu ramachandran