മാറഡോണയെ ഒഴിവാക്കിയതിന് പഴി, ലോകകപ്പ് കൊണ്ട് അര്‍ജന്റീനയുടെ തലക്കുറി തിരുത്തിയ മെനോട്ടിസ്‌മോ

ലൂയിസ് മെനോട്ടി | AFP
ലൂയിസ് മെനോട്ടി | AFP

പ്പിനും കൊലക്കയറിനും ഇടയില്‍ സെസര്‍ ലൂയിസ് മെനോട്ടി എന്ന പരിശീലകന് മുന്നില്‍ പണ്ടൊരു  ചോദ്യം ഉയര്‍ന്നുവന്നു. ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 1978ലെ ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ ആരെ ഉള്‍പ്പെടുത്തും. പതിനേഴുകാരനായ അന്നത്തെ സെന്‍സേഷന്‍ ഡീഗോ മാറഡോണയെയോ ഒരു ലോകകപ്പിന്റെ അനുഭവസമ്പത്തുള്ള ഇരുപത്തിനാലുകാരന്‍ മരിയോ കെംപസിനെയോ. അത്ഭുതപ്രതിഭാസമായ ഡീഗോയ്ക്കുവേണ്ടി സമ്മര്‍ദവും മുറവിളിയും ഉണ്ടായിട്ടും മെനോട്ടി കുലുങ്ങിയില്ല. സകലരെയും ഞെട്ടിച്ചുകൊണ്ട് കെംപസിനെ ടീമിലെടുത്തു.

ലോകം മുഴുവന്‍ വിമര്‍ശിച്ചിട്ടും, നാട്ടില്‍ തോറ്റാല്‍ മിലിട്ടറി ഭരണകൂടത്തിന്റെ ദയാരഹിതമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഉറപ്പായിട്ടും മെനോട്ടി ഒരടി പിന്നോട്ടുപോയില്ല. ഈ ചൂതാട്ടം തെറ്റിയില്ല. മിലിട്ടറി ജുണ്ടയുടെ കണ്‍വെട്ടത്ത് വിവാദങ്ങള്‍ വേണ്ടുവോളം അരങ്ങേറിയ ടൂര്‍ണമെന്റില്‍ ജയിച്ച് അര്‍ജന്റീന ആദ്യമായി ലോകചാമ്പ്യന്മാരായി. ഹോളണ്ടിനെതിരായ ഫൈനലിലെ ഇരട്ട ഗോളടക്കം മൊത്തം ആറ് ഗോളുമായി കെംപസായിരുന്നു ടോപ് സ്‌കോറര്‍. അര്‍ജന്റീന ഫുട്‌ബോളില്‍ അത് പുതിയൊരു യുഗത്തിന്റെ തുടക്കവുമായി. 

Content Highlights: cesar luis menotti, 1978 soccer world cup, diego maradona

Continue reading