ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം | ദൈവദശകത്തിലെ ഗീതാസാരം 11

ഗുരുദേവ പ്രതിമ | ഫോട്ടോ: മാതൃഭൂമി
ഗുരുദേവ പ്രതിമ | ഫോട്ടോ: മാതൃഭൂമി

ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
ചിദാനന്ദത്തിന്റെ തിളക്കം ആഴമാർന്നതാണ്. വെളിച്ചത്തിന്റെ അഗാധദ്യുതി. നിലയ്ക്കാത്ത മിന്നൽക്കൊടി. ചരാചരപ്രപഞ്ചങ്ങളെ ഇല്ലാതാക്കുന്ന, മറ്റൊന്നിനേയും കാണാനാവാതാക്കുന്ന ജ്വലനസൗന്ദര്യം. അത് പരമമായ ഈശ്വരന്റെ മഹിമയാണ്.

ആ മഹിമ മുമ്പേ കടന്നുവന്നതാണ്. ആഴിയും തിരയും നിറഞ്ഞ ലോകത്തിൽ കാറ്റും ആഴവും പോലെ നീയും നിന്റെ മഹിമയും ഉള്ളിലേക്ക് ആവാഹിക്കപ്പെടണമെന്ന പ്രാർത്ഥനയിൽ അതുണ്ട്. അകവും പുറവും തിങ്ങുന്ന മഹിമാവാണ് നിന്റെ പദമെന്ന് പിന്നേയും കടന്നെത്തുന്നുമുണ്ട്.

Continue reading