'പപ്പു' വിളിയില്‍ നിന്നും പ്രതിപക്ഷ നേതാവിലേക്ക്; രാഹുലിന് മുന്നിലുണ്ട് വെല്ലുവിളികളേറെ

'നിങ്ങള്‍ക്കെന്നെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കാം ശത്രുപക്ഷത്ത് നിര്‍ത്താം. പക്ഷേ, വെറുപ്പിന്റെ ഒരു കണിക പോലും എനിക്ക് നിങ്ങളോടില്ല. കൂടുതല്‍ ബഹുമാനവും സ്നേഹവും മാത്രം. കാരണം ഞാനൊരു കോണ്‍ഗ്രസുകാരനാണ്. അധികാരം നഷ്ടപ്പെട്ടാലും ശക്തി നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് തിരിച്ചുവരാനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്. നിങ്ങളുടെ വെറുപ്പും കളിയാക്കലുകളും എന്നെ കൂടുതല്‍ ശക്തിയുള്ളവനാക്കി', കഴിഞ്ഞവര്‍ഷം ഭാരത് ജോഡോ യാത്ര പുരോഗമിച്ചുകൊണ്ടിരിക്കെ രാഹുല്‍ഗാന്ധി ബി.ജെ.പിക്കേതിരേ നടത്തിയ പ്രസംഗങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.
കളിയാക്കലുകള്‍ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനും താന്‍പോരിമയ്ക്കും നേരേയുള്ള കണ്ണാടിയായി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം തിരിഞ്ഞു നിന്നപ്പോള്‍ പപ്പു വിളിയില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ചുവടുമാറ്റം നടത്തിയിരിക്കകയാണ് രാഹുൽ. ഇനിയറിയേണ്ടത് 2017-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത കാലത്ത് നിന്ന് 2024-ല്‍ എത്തുമ്പോഴേക്കും രാഹുലില്‍ എന്തുമാറ്റമുണ്ടാക്കിയെന്നതാണ്. പക്വതയില്ലാത്ത നേതാവെന്ന് സ്വന്തംപാര്‍ട്ടിക്കാര്‍ പോലും മുദ്രകുത്തിയിടത്തു നിന്നും പ്രതിപക്ഷനേതാവ് പദവിയിലേക്കെത്തുമ്പോള്‍ രാഹുലിന് മുന്നില്‍ വെല്ലുവിളികളും ഏറെയാണ്.
Content Highlights: Rahul Gandhi and lok sabha election 2024