ബംഗ്ലാദേശിൽ പുതുവർഷമെത്തി, പ്രോക്സികളുടെ പടക്കളത്തിൽ ഇരുട്ടിന്റെ രാജകുമാരനെത്തുമ്പോൾ

താരിഖ് റഹ്‌മാന്‍ | Photo: ANI
താരിഖ് റഹ്‌മാന്‍ | Photo: ANI

പുതുവർഷം വന്നണയുമ്പോൾ സ്ഫോടനാത്മകമായ ഒരു ദശാസന്ധിക്ക് മുഖാമുഖമാണ് ബംഗ്ലാദേശ്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള കലാപത്തെ തുടർന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീന രാജ്യം വിട്ടോടി ഇന്ത്യയിൽ അഭയം തേടിയതും പിന്നാലെ അമേരിക്കൻ പിന്തുണയോടെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ നിലവിൽ വന്നതും 2024 ഓഗസ്റ്റിലായിരുന്നു. ഹസീന നാടുവിട്ടിട്ട് ഒന്നരവർഷമായിട്ടും രാജ്യം ശാന്തമായിട്ടില്ല. തെരുവുകൾ കലാപക്കളങ്ങളായി തുടരുന്നു, ന്യൂനപക്ഷ വേട്ടയ്ക്ക് അറുതിയുമില്ല. ബംഗ്ലാദേശിന് ഭൂപടത്തിലെ സവിശേഷമായ സ്ഥാനം കാരണം വൻശക്തികളൊക്കെ മേഖലയിൽ മേൽക്കൈ നേടാനുള്ള നിഴൽ യുദ്ധങ്ങളിലാണ്. പ്രത്യേകിച്ച് അമേരിക്കയും ചൈനയും പാകിസ്താനും ഇന്ത്യയും. സമീപകാലത്ത് തുർക്കിയും എത്തിയിട്ടുണ്ട് സ്വാധീനമുറപ്പിക്കാൻ. ഏതുനിമിഷവും പൊട്ടിത്തെറിക്ക് സാധ്യതയുള്ള ഒരു പ്രോക്സി പടക്കളമായിരിക്കുന്നു രാജ്യം.

അടുത്ത ഫെബ്രുവരി 12-ന് തിരഞ്ഞെടുപ്പു നടത്തുമെന്നാണ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, എന്ന് വോട്ടെണ്ണുമെന്നോ, എന്ന് ഫലം പ്രഖ്യാപിക്കുമെന്നോ ഇനിയും പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു തിരഞ്ഞെടുപ്പു പ്രഖ്യാപനം അത്യപൂർവം. പറഞ്ഞ സമയത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് യൂനുസിന് നിർബന്ധമില്ലെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനമാണത്. ഇങ്കുലാബ് മഞ്ചോ നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ഉപയോഗിക്കാമെന്ന് സർക്കാർ കരുതിയെങ്കിലും നടന്നില്ല. അതിനിടയിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) എല്ലാമെല്ലാമായിരുന്ന ബീഗം ഖാലിദ സിയയുടെ മരണം.

Content Highlights: Bangladesh faces a critical juncture with ongoing political unrest, proxy wars, and minority persecution. Discover the complex geopolitical landscape and the path ahead.

Continue reading