രാജ്യം വളര്‍ച്ചയുടെ പാതയില്‍: വിപണി യഥാര്‍ഥ മൂല്യത്തിലേക്ക് തിരിച്ചെത്തും

#വിനോദ് നായര്‍
Photo: Gettyimages
Photo: Gettyimages

ണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു.   പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്പനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവര്‍ത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്. നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.4 ശതമാനം വളരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ വളര്‍ച്ച 6.6 ശതമാനത്തിലേയ്ക്ക് ചുരുങ്ങുകയാണ്. വരുമാന വളര്‍ച്ചയും മുന്‍വര്‍ഷത്തെയപേക്ഷിച്ച് 2.8 ശതമാനം എന്ന കുറഞ്ഞ നിലയിലാണ്. ഈയിനത്തിലെ പ്രതീക്ഷ 4.2 ശതമാനമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.6 ശതമാനം വളര്‍ച്ച എന്നാണ് ഒന്നാം പാദത്തില്‍ നിരീക്ഷിക്കപ്പെട്ടത്. ഇത് 4.2 ശതമാനമായി കുറഞ്ഞു.  

കണക്കാക്കിയതിനേക്കാള്‍ വളരെ കുറഞ്ഞു എന്നു പറയാന്‍ കഴിയില്ലെങ്കിലും, ആഭ്യന്തര വിപണിയുടെ ഇപ്പോഴത്തെ സ്ഥിതി കൂടുതല്‍ തീവ്രമാണ്. 2-3 വര്‍ഷമായി കൂടിയ വാല്യുവേഷനില്‍ നടക്കുന്ന ട്രേഡിംഗ് ഇന്ത്യയ്ക്കു നില നിര്‍ത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യവുമായി വിപണി പൊരുത്തപ്പെടുകയാണ്. ഭാവി വരുമാന വളര്‍ച്ച കുറയുമ്പോഴും വാല്യുവേഷന്‍ അതിനനുസരിച്ച് ക്രമപ്പെട്ടിട്ടില്ല.  ഇന്ത്യയുടെ വാല്യുവേഷന്‍ കുറഞ്ഞതിന്റെ ഫലമാണ് നാമിപ്പോള്‍ അനുഭവിക്കുന്നത്. 

ഒന്നാം പാദത്തില്‍ നികുതി കഴിച്ചുള്ള ലാഭ വളര്‍ച്ച 6.7 ശതമാനമായിരുന്നു. രണ്ടാംപാദവും ഇതേ രീതിയില്‍ അവസാനിക്കുകയാണ്. ഒന്നാം അര്‍ധ വര്‍ഷം നികുതി കഴിച്ചുള്ള ലാഭ വളര്‍ച്ച ഏതാണ്ട് 6.6 ശതമാനമായിരിക്കും. രണ്ടാം അര്‍ധ വാര്‍ഷിക ഫലങ്ങള്‍ ഒന്നാം അര്‍ധ വര്‍ഷത്തേക്കാള്‍ ഭേദമായിരിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. സര്‍ക്കാര്‍ ചിലവഴിക്കല്‍ മെച്ചപ്പെടുമെന്നതിനാലാണിത്. 2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ചെലവ് നിലനിര്‍ത്തേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ ദുര്‍ബലമായ ഒന്നാം അര്‍ധ വാര്‍ഷിക വളര്‍ച്ച കാരണം  2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആളോഹരി ലാഭം (EPS) കുറവായിരിക്കുമെന്നു വിദഗ്ധര്‍ നിരീക്ഷിച്ചിട്ടുണ്ട്. നിഫ്റ്റി 50 ന്റെ EPS, 2.5 ശതമാനം കുറച്ചു. കഴിഞ്ഞ പാദത്തിലെ EPS 1,150 ആയിരുന്നെങ്കില്‍, പിതിയ എസ്റ്റിമേറ്റ് 1,121 രൂപയാണ്.   

വിപണിയില്‍ വീണ്ടെടുപ്പു സാധ്യമാക്കുകയും അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുംവിധം വാല്യുവേഷന്‍ തിരുത്തപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. 2025 സാമ്പത്തിക വര്‍ഷം  21 x എന്ന പിഇ അനുപാതത്തിലും 2026 സാമ്പത്തിക വര്‍ഷം 18 x എന്ന പിഇ അനുപാതത്തില്‍ കുറച്ചുമാണ് ഇപ്പോള്‍ ഇന്ത്യയുടെ വാല്യുവേഷന്‍ കണക്കാക്കിയിട്ടുള്ളത്.  ഇതനുസരിച്ച് ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 19.6 x എന്നത് സെപ്റ്റംബറിലെ 21.4 x നേക്കാള്‍ താഴെയാണ്. ഇന്ന് ട്രേഡിംഗ് നടത്തുന്നത് 5 വര്‍ഷ ശരാശരിയായ 19.4 x നേക്കാള്‍ അല്‍പം മാത്രം മുകളിലാണ് എന്നത് ദീര്‍ഘ കാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ആകര്‍ഷകമാണ്. 

വില കുറയ്ക്കുന്നതിനേക്കാള്‍ സമയ ബന്ധിതമായ തിരുത്തലായിരിക്കണം നടത്തേണ്ടത്. ഒക്ടോബറിനേക്കാള്‍ കുറഞ്ഞ നിരക്കിലാണെങ്കിലും നവംബറിലും വിദേശ സ്ഥാപന ഓഹരികള്‍ വില്‍പന തുടരുക തന്നെയാണ്. ഇത് വിലകള്‍ താഴോട്ടു കൊണ്ടു പോകുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. 5 വര്‍ഷം + 1 സ്റ്റാന്‍ഡേഡ് വ്യതിയാനവും -1 സ്റ്റാന്‍ഡേഡ് വ്യതിയാനവും യഥാക്രമം 21 x ,18 x എന്നിങ്ങനെയാണ്. വാല്യുവേഷന്റെ ഏറ്റക്കുറച്ചിലുകള്‍ +8, 7  എന്നീ ക്രമത്തിലും. പാദ വാര്‍ഷിക നേട്ടം മുന്‍ പാദത്തെ അപേക്ഷിച്ച് മെച്ചപ്പെടാനും 4-ാം പാദത്തില്‍ അതിലും മെച്ചപ്പെടാനും ഇടയുള്ളതിനാല്‍ താഴ്ച സാധ്യതകള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുവേണം പറയാന്‍. 2025 സാമ്പത്തിക വര്‍ഷത്തെ 9 ശതമാനം താഴ്ചയെ അപേക്ഷിച്ച്, 2026 സാമ്പത്തിക വര്‍ഷം EPS വളര്‍ച്ച കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ 14-16 ശതമാനമാവുമെന്നാണ് കണക്കാക്കപ്പെടന്നത്. 

ഒക്ടോബറിലെ 6.21 ശതമാനം എന്ന കൂടിയതോതിലുള്ള ഉപഭോക്തൃ വില സൂചികയില്‍ വിപണി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രതിമാസ പ്രതീക്ഷ 4 മുതല്‍ 5 ശതമാനം വരെ എന്നക്രമത്തില്‍ മിതമാവുമെന്നതിനാല്‍ ഇതൊരു പ്രശ്‌നമാകില്ല. നേരത്തേ പ്രതീക്ഷിക്കാത്ത വിധത്തില്‍ യുഎസ് ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ച സാഹചര്യത്തില്‍, റിസര്‍വ് ബാങ്ക് പലിശ നിരക്കു കുറയ്ക്കുന്നതിനെ വിപണി അനുകൂലിക്കുന്നില്ല. ഇപ്പോള്‍ നിരക്കു കുറച്ചാല്‍ ഇന്ത്യന്‍ രൂപ ഇനിയും താഴോട്ടു പോകാനാണ് സാധ്യത. മുന്‍ വര്‍ഷം ചിലവാക്കാതിരുന്ന സര്‍ക്കാര്‍ ഫണ്ടുകള്‍ വരാനിരിക്കുന്ന പ്രതിമാസ കണക്കുകളില്‍ പ്രതിഫലിച്ചു തുടങ്ങുന്നതോടെ വിപണി വികാരം മെച്ചപ്പെടും. 

രണ്ട് പതിറ്റാണ്ടായി യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ദീര്‍ഘകാല വാര്‍ഷിക നിരക്കില്‍ 3.2 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.7 ശതമാനം എന്നനിലയില്‍ താഴ്ന്ന നിലയിലായിരുന്നു. ഇതര വികസ്വര വിപണികളെയപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ പ്രകടനം മെച്ചമാണ്. ഈ സ്ഥിതി നിലനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്.  ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ സാഹചര്യം മാറിയാല്‍ മാത്രമേ യുഎസ് ഡോളറിന്റെ കരുത്ത് നമുക്ക് പ്രശ്‌നമാവുകയുള്ളു. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ കരുത്തു കാരണം, ട്രംപിന്റെ രണ്ടാം വരവിലും ഇതിനു സാധ്യത കാണുന്നില്ല. ഇന്ത്യാ ജിഡിപി 6 ശതമാനം മുതല്‍ 7 ശതമാനം വരെ യഥാര്‍ഥ നിരക്കിലും 10 മുതല്‍ 12 ശതമാനം വരെ നാമമാത്ര നിരക്കിലും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Content Highlights: India`s Q2 corporate earnings fell short of expectations, impacting Nifty 50`s growth.