• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Youth
More
  • News
  • Features
  • Social Media
  • Interview
  • Campus Pick

ഇരുള്‍നിറയും വഴിയില്‍ ഈണമാണവള്‍, ജോര്‍ജിന്റെ കണ്ണായിമാറിയ ബീന

Feb 14, 2020, 08:40 AM IST
A A A
# ഷാന്‍ ജോസഫ്
george beena
X

ജോര്‍ജും ബീനയും പരിശീലനത്തിനിടെ

സംഗീതസാന്ദ്രമാണ് ജോര്‍ജിന്റെയും ബീനയുടെയും ജീവിതം. ഇരുള്‍നിറഞ്ഞ ജീവിതവഴിയില്‍ ജോര്‍ജിന്റെ കണ്ണാണ് ബീന. അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഹാര്‍മോണിയത്തില്‍ വിരലമര്‍ത്തി ജോര്‍ജ് പാടുമ്പോള്‍ ബീന നിഴല്‍പോലെ അരികിലുണ്ടാകും. അപ്രാപ്യമെന്ന് കരുതിയിരുന്ന ഇടങ്ങളിലേക്കെല്ലാം തന്റെ പ്രിയതമനെ കൈപിടിച്ച് നടത്തും. പാട്ടുപാടിയും കൂട്ടുകൂടിയും ജീവിതം ആഘോഷമാക്കുകയാണ് ഈ ദമ്പതിമാര്‍.

അമ്പത്തഞ്ചുകാരനായ അമ്പലവയല്‍ പോത്തുകെട്ടി ചെമ്മായത്തുകുടി ജോര്‍ജിന് നാലാംവയസ്സില്‍ കാഴ്ച നഷ്ടപ്പെട്ടതാണ്. കണ്ണിന് വെളിച്ചം നല്‍കാത്ത ദൈവം ജോര്‍ജിന്റെ ഹൃദയത്തില്‍ സംഗീതംനിറച്ചു. ഓടക്കുഴലും ഹാര്‍മോണിയവുമെല്ലാം ചെറുപ്പത്തിലേ സ്വായത്തമാക്കിയ അദ്ദേഹം പാട്ടിന്റെ വഴിയില്‍ ഇടറാതെ നീങ്ങി. എണ്‍പതുകളില്‍ പോത്തുകെട്ടിയില്‍ സി.ജി.എം. മൂസിക് സെന്റര്‍ എന്ന സംഗീതവിദ്യാലയം നടത്തിയാണ് ജോര്‍ജിന്റെ തുടക്കം.

നാലുവര്‍ഷത്തിനുശേഷം സംഗീതവിദ്യാലയം നിര്‍ത്തിയെങ്കിലും ജോര്‍ജ് സംഗീതം വിട്ടില്ല. തൊണ്ണൂറുകളില്‍ തെരുവോരങ്ങളിലും വിദ്യാലയങ്ങളിലുമെല്ലാം നിറസാന്നിധ്യമായി. ജോര്‍ജിന്റെ സംഗീതയാത്ര കേരളത്തിലുടനീളമെത്തി. ഏറെക്കാലം തനിച്ചായിരുന്നു താമസം. തനിച്ചെത്രനാള്‍ മുന്നോട്ടുപോകാനാകും എന്ന ആശങ്ക ഉടലെടുത്ത കാലത്താണ് ജോര്‍ജിന് കൂട്ടായി ബീനയെത്തുന്നത്.

വെള്ളിമാടുകുന്നിലെ അനാഥാലയത്തില്‍നിന്ന് ജോര്‍ജിന്റെ കൈപിടിച്ചിറങ്ങിയ ബീന ജോര്‍ജിന്റെ കണ്ണായി. മൂന്നാംവയസ്സില്‍ മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെട്ടവള്‍ക്ക് ആണൊരുത്തന്റെ കരുതല്‍. പാട്ടുകാരിയായ ബീന കൂട്ടിനെത്തിയതോടെ ജോര്‍ജിന്റെ സംഗീതയാത്രയ്ക്കുള്ള ഇന്ധനമായി. ഏറെനാളായി നിലച്ച കൊട്ടും പാട്ടുമെല്ലാം ചെമ്മായത്തുകുടി വീട്ടില്‍ തിരിച്ചെത്തി. ഇരുവരുംചേര്‍ന്ന് പാട്ടു പാടി. നാല്‍പ്പതാം വയസ്സില്‍ ജോര്‍ജ് തുടങ്ങിവെച്ച പ്രയാണം ഇവരൊന്നിച്ച് തുടരുകയാണ്. പാട്ടിന്റെ ലോകത്ത് താളപ്പിഴകളില്ലാത്ത ജീവിതം. പോത്തുകെട്ടിയിലെ കൊച്ചുവീട്ടിലിപ്പോള്‍ പരിഭവങ്ങളില്ല, നിറഞ്ഞുതുളുമ്പുന്ന പ്രണയവും പാട്ടും മാത്രം.

PRINT
EMAIL
COMMENT
Next Story

മണികണ്ഠന് കാഴ്ചയായും കാവല്‍ക്കാരിയായും ബിന്ദു

കല്‍പ്പറ്റ: പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയുള്ള .. 

Read More
 

Related Articles

ലക്ഷ്മിയെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് മഞ്ചമലൈ ; ഇത് ഒരു അപൂര്‍വ പ്രണയകഥ
Videos |
Movies |
തമിഴ് പയ്യനെ സ്നേഹിക്കുന്ന മലയാളി പെൺകുട്ടി; ഒരു ഓഫീസ് ലൗ സ്റ്റോറി
Youth |
യമണ്ടന്‍ പ്രേമകഥ മത്സരം; വിജയികളെ പ്രഖ്യാപിച്ചു
Youth |
ചെറുപ്പക്കാരനായ കോരന്‍ പ്രണയിച്ച് കല്ല്യാണം കഴിച്ചത് അമ്മയോളം പ്രായമുള്ള പാത്തുമ്മയെ ആണ്'
 
  • Tags :
    • Love Story
    • Valentine's Day 2020
More from this section
valentines
യമണ്ടന്‍ പ്രേമകഥ മത്സരം; വിജയികളെ പ്രഖ്യാപിച്ചു
veil
ചെറുപ്പക്കാരനായ കോരന്‍ പ്രണയിച്ച് കല്ല്യാണം കഴിച്ചത് അമ്മയോളം പ്രായമുള്ള പാത്തുമ്മയെ ആണ്'
sakhav sfi
സഖാവിന്.. എന്റെ പ്രിയപ്പെട്ടവന്
Ananya Suneesh
മലയാളി Vs ബംഗാളി പ്രണയം അഥവാ വെളിച്ചെണ്ണ Vs കടുകെണ്ണ യുദ്ധം..!
church
'എന്നെ തെമ്മാടിക്കുഴി കാണിക്കല്ലേ മോനേ...' ആ അമ്മയ്ക്ക് വേണ്ടി ഞാന്‍ തോല്‍വി ഏറ്റുവാങ്ങി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.