• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Woman in News
  • My Post
  • Fashion
  • Celebs Choice
  • Trend
  • Beauty
  • Intimacy
  • Wedding
  • Travel
  • Grihalakshmi
  • Lifestyle
  • Health

പരമ്പരാഗത വേഷമണിഞ്ഞ്, താലികെട്ടി, മാലയിട്ടൊരു കല്യാണം, കടലിനടിയിലാണെന്ന് മാത്രം

Feb 3, 2021, 04:51 PM IST
A A A

വിവാഹത്തിന് മുമ്പായി വധുവായ ശ്വേത ഒരുമാസത്തെ സ്‌കൂബാ ഡൈവിങ് കോഴ്‌സ് പഠിക്കാനായി ചേര്‍ന്നിരുന്നു.

women
X

Photo: Random Videos/ Youtube.com

വെള്ളത്തിനടിയില്‍ വച്ച് വിവാഹിതരാകുന്ന സംഭവങ്ങള്‍ അത്ര പുതിയതൊന്നുമല്ല. എന്നാല്‍ പരമ്പരാഗത രീതിയില്‍ വേഷങ്ങളണിഞ്ഞ്  മാലയിട്ട്, താലികെട്ടി കല്യാണം കഴിച്ചാലോ. ചെന്നൈ സ്വദേശികളായ വി. ചിന്നദുരൈയും എസ്. ശ്വേതയുമാണ് ഇങ്ങനെ പരമ്പരാഗത രീതിയില്‍ കടലിനടിയില്‍ വച്ച് താലി കെട്ടിയവര്‍. 

ചെന്നൈയില്‍ നീലാങ്കരൈ കടല്‍തീരത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെ അറുപതടി താഴ്ചയിലായിരുന്നു ഈ വ്യത്യസ്തമായ കല്യാണം. വെള്ളത്തിനടിയില്‍ ആണെങ്കിലും പരമ്പരാഗത രീതിയില്‍ വിവാഹം വേണമെന്ന് ഇരുകൂട്ടര്‍ക്കും നിര്‍ബന്ധമായിരുന്നു. പൂജാരിയുടെ നിര്‍ദേശമനുസരിച്ച് മുഹൂര്‍ത്തത്തില്‍ തന്നെ വെള്ളത്തിനടിയില്‍ നിന്ന് താലി കെട്ടി, ഇരുവരും പരസ്പരം വരണമാല്യം അണിയിച്ചു. ഏറ്റവും രസകരമായ കാര്യം പരമ്പരാഗത വസ്ത്രമായ സാരിയും വേഷ്ടിയുമായിരുന്നു ഇരുവരുടെയും വേഷം. 

വിവാഹത്തിന് മുമ്പായി വധുവായ ശ്വേത ഒരുമാസത്തെ സ്‌കൂബാ ഡൈവിങ് കോഴ്‌സ് പഠിക്കാനായി ചേര്‍ന്നിരുന്നു. വരന്‍ പന്ത്രണ്ട് വര്‍ഷമായി സ്‌കൂബാ ഡൈവറായി ജോലി ചെയ്യുകയാണ്. വരനായ ചിന്നദുരൈയാണ് വെള്ളത്തിനടിയില്‍ വച്ച് കല്യാണം നടത്താമെന്ന ആശയം മുന്നോട്ട് വച്ചത്. താലി കെട്ടിന് ശേഷം മറ്റ് ചടങ്ങുകള്‍ കരയില്‍ വച്ചു നടത്തുകയായിരുന്നു.

വിവാഹകുറിപ്പില്‍ ചടങ്ങുകള്‍ നടക്കുന്ന വേദി മാത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. കടല്‍ ശാന്തമായിരുന്നാല്‍ മാത്രമേ ചടങ്ങ് ഇത്തരത്തില്‍ സംഘടിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളു. അതുകൊണ്ട് അടുത്ത ബന്ധുക്കളെ പോലും അറിയിക്കാതെയാണ് ചടങ്ങ് നടത്തിയത്. പിന്നീട് അവര്‍ ബന്ധുക്കളെയെല്ലാം ഉള്‍പ്പെടുത്തി റിസപ്ഷന്‍ നടത്തുകയായിരുന്നു. 

Content Highlights: Chennai Couple Takes Wedding Underwater in Desi Costumes

PRINT
EMAIL
COMMENT
Next Story

അവർ ഒന്നിച്ച് പെണ്ണുങ്ങളുമായി, ലോകത്ത് അങ്ങനെ ആദ്യം

സാവോപോളോ: പിറന്നതും കളിച്ചതും വളര്‍ന്നതുമെല്ലാം ഒരുമിച്ച്. കാഴ്ചയിലെ അപാര സാദൃശ്യവും .. 

Read More
 

Related Articles

രത്‌നങ്ങളുടെ അമ്മ
Women |
Women |
ഭാരവും ഡയറ്റും ഊഹിച്ചെഴുതി; വണ്ണത്തിന്റെ പേരിൽ വേട്ടയാടിയ മാധ്യമങ്ങളെക്കുറിച്ച് ടൈറ്റാനിക് നായിക
Women |
അവർ ഒന്നിച്ച് പെണ്ണുങ്ങളുമായി, ലോകത്ത് അങ്ങനെ ആദ്യം
Women |
മണിക്കൂറുകളെടുത്ത് ടിഷ്യൂ പേപ്പര്‍ കൊണ്ടൊരു മുല്ലപ്പൂമാല; മകള്‍ക്കായി അമ്മയുടെ സ്‌നേഹ സമ്മാനം
 
  • Tags :
    • Women
    • Wedding
    • under water wedding
    • Viral Story
More from this section
trans
അവർ ഒന്നിച്ച് പെണ്ണുങ്ങളുമായി, ലോകത്ത് അങ്ങനെ ആദ്യം
discrimination
ഇനി വേണ്ട വിട്ടുവീഴ്ച; പ്രചാരണവുമായി വനിത-ശിശുവികസന വകുപ്പ്
women
ചായക്കപ്പില്‍ ലൈംഗികച്ചുവയുള്ള വാക്കുകള്‍, മാപ്പുപറഞ്ഞ് ചൈനീസ് കഫേ
girld dies
അമ്മയുടെ പ്രേതം കൂടിയതെന്ന് അച്ഛന്‍; ടൈഫോയ്ഡിന് ചികിത്സ മന്ത്രവാദം: യുവതി കൊല്ലപ്പെട്ടു
Demi Lovato
മൂന്ന് സ്‌ട്രോക്ക്, ഒരു ഹൃദയാഘാതം; ശേഷിക്കുന്നത് പത്ത് മിനിറ്റ് മാത്രമെന്ന് ഡോക്ടര്‍മാര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.