ആലപ്പുഴ കഞ്ഞിക്കുഴിയിലെ കർഷകനായ സുഭഗേശൻ പൂവും പച്ചക്കറികളും ചേർത്ത് തയ്യാറാക്കിയ ഓണക്കൂട്ട് കാണാൻ നിരവധി പേരാണ് എത്തുന്നത്. ഓണപ്പൂക്കളമൊരുക്കാൻ പൂക്കളും സദ്യയൊരുക്കാൻ പച്ചക്കറികളും വേണം. എന്നാൽപ്പിന്നെ ഇത് രണ്ടും ഒരുമിച്ചായിക്കോട്ടേ എന്ന സുഭഗേശന്റെ ചിന്തയാണ് 15 ഏക്കറിൽ വിളഞ്ഞുകിടക്കുന്നത്. ഒരുഭാഗത്ത് വെണ്ടയും പാവലും പടവലവും ഉൾപ്പെടെയുള്ള പച്ചക്കറികൾ. മറുഭാഗത്ത് ചെണ്ടുമല്ലിയും സൂര്യകാന്തിയും. ഇവയുടെ ഇടയിൽ കാണാനെത്തുന്നവർക്കായി സെൽഫി പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.
ദേശീയപാതയോരത്ത് കണിച്ചുകുളങ്ങരയ്ക്കും തിരുവിഴയ്ക്കുമിടയിൽ പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെ സ്ഥലത്താണ് സുഭഗേശന്റെ കൃഷി. ഓണക്കാലത്ത് ഇവിടേക്ക് വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ് സുഭഗേശൻ. 30 രൂപയാണ് ചാർജ്. വരുന്നവർക്ക് കൃഷിയിടം കാണാം.പച്ചക്കറികൾ വാങ്ങുകയും ചെയ്യാം. നാടൻ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെ തയ്യാറാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..