ഹൈറേഞ്ചിലെ റംബൂട്ടാൻ കൃഷി കാണാൻതന്നെ ഒരു ചേലാണ്. കുന്നിൻചരിവിലെ ഏക്കറുകണക്കിന് സ്ഥലത്ത് മഴയിൽ കുതിർന്ന് വലക്കൂടുകൾക്കകത്ത് കാലവർഷത്തിന് തലകുനിച്ചു നിൽക്കുന്ന റംബൂട്ടാൻ പഴങ്ങൾ കണ്ടാൽ ആരുമൊന്ന് പൊട്ടിച്ച് രുചിക്കാൻ കൊതിക്കും.
തൊടുപുഴ കുടയത്തൂരിലെ റിട്ടയേഡ് അധ്യാപകൻ രാജു സി ഗോപാലിന്റെയും ഭാര്യ കെ.ആർ. അജിതകുമാരി ടീച്ചറിന്റെയും റംബൂട്ടാൻ തോട്ടമൊന്ന് കാണേണ്ട കാഴ്ചയാണ്. റംബൂട്ടാന്റെ ആദായം വർഷാവർഷം 30 ശതമാനത്തോളം കൂടും. വ്യാവസായികമായി റംബൂട്ടാൻ കൃഷി ചെയ്യുമ്പോൾ അതിനിണങ്ങുന്ന ഇനം തൈകൾ വേണം തിരഞ്ഞെടുക്കാൻ. ഹൈറേഞ്ചിലെ റംബൂട്ടാൻ കൃഷിയുടെ പ്രത്യേകതകൾ കണ്ടറിയാം.
Content Highlights: Rambutan Plantation, Thodupuzha Rambutan Farm
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..