ജലചക്രത്തിൽ വെള്ളം വീഴാൻ തുടങ്ങുമ്പോൾ സനോജിന്റെ മുളപ്പാവകൾ ജോലി തുടങ്ങും. ചിറകുവീശി പറന്നുയരുന്ന കൊക്ക്, അതിവേഗം സൈക്കിൾ ചവിട്ടുന്ന മനുഷ്യൻ, കച്ചേരി നടത്തുന്ന വയലിനിസ്റ്റ്, മീൻപിടിക്കുന്നവരും കാളവണ്ടിക്കാരനും മുളകറക്കുന്നവരും ഒക്കെയായി ഒരു ജലചക്രത്തിനുചുറ്റും മുളപ്പാവകൾകൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന കൗതുകലോകം തീർക്കുകയാണ് നിർമ്മാണ തൊഴിലാളിയായ സനോജ്.
ഒരുനിമിഷം പോലും വെറുതെയിരിക്കാത്ത മനുഷ്യനും മൃഗങ്ങളും തിരക്കിലാണിവിടെ. പൂര്‍ണ്ണമായും മുളകൊണ്ട് നിര്‍മ്മിച്ച ഈ ചലിക്കുന്ന പാവകളും ജലചക്രവും വയനാട് മീനങ്ങാടിക്കടുത്ത് മൂന്നാനക്കുഴി കുന്നുമ്പുറത്ത് സനോജിന്റെ കരവിരുതാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..