പ്രിയപ്പെട്ടവരുടെ വേര്‍പാടിനേക്കാള്‍ വലിയ ദു:ഖം വേറെയില്ല. അവരെ വീണ്ടുമൊരുനോക്ക് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മിലേറെപ്പേരും. വെർച്വൽ റിയാലിറ്റിയിലൂടെ മരിച്ചുപോയ തന്റെ മകളെ കാണുകയാണ് ഒരമ്മ. അമ്മേ എന്ന വിളികേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞ ജാങ്സി സുങ് ഏറെ നേരമാണ് മകളോടൊപ്പം ചെലവഴിച്ചത്. കാണുന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
വെര്‍ച്വല്‍ റിയാലിറ്റിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഹെഡ്സെറ്റും കൈയുറയും ധരിച്ചാണ് ദക്ഷിണകൊറിയക്കാരിയായ ജാങ്സി സുങ് പരിപാടിക്കെത്തിയത്. കൊറിയന്‍ കമ്പനിയാണ് 2016 ല്‍ മരിച്ച മകള്‍ ലയോണിനെ പുന:സൃഷ്ടിച്ചത്. കിടന്നുറങ്ങുന്ന ലിയോണിലൂടെയാണ് വിര്‍ച്വല്‍ റിയാലിറ്റി അവസാനിച്ചത്. എന്നാല്‍ വൈകാരികതയുടെ മറ്റൊരു തലം സൃഷ്ടിക്കുന്ന ഈ പ്രവണത പ്രോത്സാഹിപ്പിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..