അപ്രതീക്ഷിതമായെത്തിയ രോഗം കാഴ്ച നഷ്ടപ്പെടുത്തിയപ്പോള്‍ തളരാതെ ജീവിതവഴി മാറ്റിയെഴുതുകയാണ് ഡോ.രശ്മി പ്രമോദ് ചെയ്തത്. ജീവന്യം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ എന്നപേരില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ജീവിതം മാറ്റിവെച്ചിരിക്കയാണ് ഡോ.രശ്മി
കോഴിക്കോട് കൊയിലാണ്ടി ഡോ. ഭാസ്കരന്റേയും തങ്കത്തിന്റേയും മൂത്തമകളാണ് രശ്മി. പ്രീഡിഗ്രിക്കു ശേഷം കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ബി.എ.എം.എസ് ബിരുദം നേടി. സുൽത്താൻ ബത്തേരിയിൽ 2002 മുതൽ 2004 വരെ സ്വകാര്യ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. 2004 ലുണ്ടായ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് രശ്മിയുടെ കാഴ്ച നഷ്ടപ്പെടുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..