തൊഴിൽ പിന്തുടരാൻ ഒരു ആൺകുട്ടി ഇല്ലാത്ത നിരാശ അച്ഛൻ പ്രകടിപ്പിച്ചപ്പോഴാണ് ശ്രീദേവി ആ വലിയ തീരുമാനമെടുത്തത്. തെങ്ങു കയറ്റുകാരനായ അച്ഛന്റെ വിഷമം മനസിലാക്കിയ ഈ ബി. എഡ് വിദ്യാർത്ഥിനി അച്ഛന്റെ തൊഴിലിൽ പ്രവേശിക്കാൻ തീരുമാനിച്ചു.
എന്നാൽ ആദ്യം വീട്ടുകാർ എതിർത്തെങ്കിലും ശ്രീദേവി നിർബന്ധിച്ചതോടെ പിന്നീട് സമ്മതിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ മാത്രമല്ല ജീവിതത്തിൽ ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കാൻ കൂടിയാണ് ശ്രീദേവി ഈ തൊഴിലിൽ ഏർപ്പെട്ടത്. തെങ്ങു കയറാൻ പഠിച്ച ശേഷം ഓട്ടോ ഓടിക്കുവാനും പഠിച്ചു. അവസരങ്ങൾ തേടി വരാൻ കാത്തിരിക്കാതെ സ്വയം സൃഷ്ടിച്ചെടുത്ത ശ്രീദേവിയുടെ കഥ ഇപ്പോൾ എല്ലാവർക്കും മാതൃകയാവുകയാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..