അച്ഛന്റെ മരണ ശേഷം വീടിന്റെ പടിയിറങ്ങേണ്ടി വന്ന അമ്പിളിക്കും അമ്മയ്ക്കും അച്ഛന്റെ ഇസ്തിരിക്കടയായിരുന്നു അന്നമായത്. തേപ്പുകാരിയായ അമ്പിളി ജീവിതത്തിൽ താണ്ടിയതെല്ലാം കനൽ വഴികളായിരുന്നു. എന്നാൽ അമ്മയുടെ സ്‌നേഹച്ചൂടും ഇസ്തിരിയുടെ കൊടും ചൂടും അമ്പിളിയുടെ വിജയങ്ങൾക്ക് വളമായി.
ജീവിതത്തിൽ പകച്ചു നിൽക്കാതെ മുന്നോട്ടുപോയ അമ്പിളി ഒടുവിൽ നേടിയത് ഡോക്ടറേറ്റ് എന്ന സ്വപ്നമായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞതിന്റെ പേരിലും സ്ത്രീധനം നൽകാൻ കഴിയാത്തതിന്റെ പേരിലും നിരന്തര പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അമ്പിളി ഇന്നത്തെ പെൺകുട്ടികൾക്ക് മാതൃകയാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..