ഹർത്താൽ ദിവസം പുറത്തിറങ്ങിയയാളെ സമരാനുകൂലികൾ വളഞ്ഞു എന്ന് കേട്ടിട്ടുണ്ടാവും. എന്നാൽ വളയുന്നത് വരയാടുകളാണെങ്കിലോ? മൂന്നാറിൽ ഒരു ഹർത്താൽ ദിവസം കാലുകുത്തിയ കഥയാണ് ഇത്തവണത്തെ ലോക്കൽ റൂട്ടിൽ.
ചീയപ്പാറ വെള്ളച്ചാട്ടവും വാളറ കുത്തും കണ്ട് നേരെ ഇരവികുളം നാഷണൽ പാർക്കിലേക്ക്. അവിടെ നിന്ന് മാട്ടുപ്പെട്ടി വഴി ടോപ്പ് സ്റ്റേഷനും കണ്ട് മടക്കം. ഇതായിരുന്നു പദ്ധതി. ഇരവികുളത്ത് നിന്നും ആ ഹർത്താൽ ദിവസം പുറപ്പെട്ട ആദ്യ സഫാരി വാഹനത്തിൽ കയറി മുകളിലെത്തിയ സഞ്ചാരികളെ കാത്തിരുന്നത് നൂറുകണക്കിന് വരയാടുകളാണ്.
മലമുകളിൽ ശാന്തരായി നിലകൊള്ളുകയായിരുന്ന ആടുകൾ പൊടുന്നനേയാണ് മരവേലി ചാടിക്കടന്ന് സഞ്ചാരികൾക്കിടയിലേക്ക് പാഞ്ഞുവന്നത്. നൂറ് കണക്കിന് വരയാടുകൾ. സഞ്ചാരികൾക്കിടയിലൂടെ ശാന്തമായി, യാതൊരു പ്രകോപനവുമില്ലാതെ അവ അങ്ങനെ വിലസി.
Content Highlights: a day at munnar in a hartal day along with nilgiri tahr
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..