കഴിഞ്ഞ 60 വർഷത്തിൽ ആദ്യമായി ചൈനയിലെ ജനസംഖ്യയിൽ വൻ ഇടിവ്. ചൈനയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സാണ് കണക്ക് പുറത്തുവിട്ടത്. 2022ൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്നും ഇതിൽ പറയുന്നു.
2022ൽ മെയിൻലാൻഡ് ചൈനയിൽ വിദേശികൾ ഒഴികെയുള്ള ജനസംഖ്യ 8 ലക്ഷത്തി അൻപതിനായിരം കുറഞ്ഞ് 141 കോടിയായി. ജനനനിരക്ക് കുറയ്ക്കാനുള്ള ചൈനയുടെ നടപടികള്‍ ഫലം കാണുന്നുവെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്.
2022ൽ 10.41 ദശലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 9.56 ദശലക്ഷമാണ് പുതിയ ജനന കണക്കുകൾ. ചൈനയുടെ ജനസംഖ്യാനിരക്കിലെ കുറവ് വൈകാതെ ഇന്ത്യയെ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറ്റുമെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 140 കോടിയിലധികമാണ് നിലവിൽ ഇന്ത്യയിലെ ജനസംഖ്യ. ഇതോടെ 2050ല്‍ ചൈനയുടെ ജനസംഖ്യാനിരക്കില്‍ 10.9 കോടിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്.
Content Highlights: Chinese Population Drop
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..