കുട്ടനാടിനെ രക്ഷിക്കാൻ മാറിവരുന്ന സർക്കാരുകൾ പാക്കേജുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അത്തരം പ്രഖ്യാപനങ്ങളൊന്നും നാടിന്റെ ഉള്ളറകളിലേക്ക് എത്തിച്ചേർന്നിട്ടില്ല എന്നതാണ് ആ നാട്ടുകാരുടെ അനുഭവം. വർഷം പകുതിയിലേറെയും ചെളിയിലും വെള്ളത്തിലും കഴിയുകയാണ് അവർ. വെള്ളപ്പൊക്കം ആഘോഷമാക്കിയ ശീലമുള്ള കുട്ടനാട്ടുകാരെ മഹാപ്രളയം കുറച്ചു കാലത്തേക്കെങ്കിലും അഭയാർഥികളാക്കി മാറ്റി. ഇന്ന് ചെറിയ ഒരു മഴപോലും കുട്ടനാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു.
ഈ സാഹചര്യത്തിലാണ് സേവ് കുട്ടനാട് പോലുള്ള കാമ്പയിനുകൾ ശ്രദ്ധനേടുന്നത്. ലോകത്തിന്റെ പല ഭാഗത്തു നിന്നും കുട്ടനാടിനെ രക്ഷിക്കാൻ ആവശ്യപ്പെട്ടുള്ള അപേക്ഷയായിരുന്നു അത്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം മാറിമാറി വരുന്ന സർക്കാരുകൾ കുട്ടനാടിനെ എത്രത്തോളം പരിഗണിച്ചിട്ടുണ്ടെന്ന് അന്നാട്ടുകാർ ചോദിക്കുന്നു. സേവ് കുട്ടനാട് കാമ്പയിനിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോം കുട്ടനാട്ടിലൂടെ നടത്തിയ യാത്ര...
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..