മരണപ്പെട്ട മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകളാണ്.. സമൂഹമാധ്യമത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലാകുന്ന വാക്കുകളാണിത്. ഭർതൃകുടുംബത്തിന്റെ ശാരീരിക മാനസിക പീഡനങ്ങൾ മൂലം വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോഴാണ് കേട്ടുപഴകിയ ഈ ചൊല്ല് വീണ്ടും ചർച്ചയാകുന്നത്. വിസ്മയയ്ക്കു പിന്നാലെ തിരുവനന്തപുരത്തു നിന്നും ഇടുക്കിയിൽ നിന്നുമൊക്കെ ആത്മഹത്യാ വാർത്തകൾ പുറത്തുവന്നു.
പഠിപ്പും സാമൂഹിക ഇടപെടലുകളുമുള്ള പെൺകുട്ടികൾ പോലും പീഡനങ്ങൾക്ക് മുന്നിൽ പതറിപ്പോയി ജീവിതം ത്യജിക്കുന്നതെന്തുകൊണ്ടാണ്? ഒരിറങ്ങിപ്പോക്ക് സാധ്യമാകാത്തത് എന്തുകൊണ്ടാണ്? സത്യത്തിൽ ഈ സാഹചര്യത്തിൽ ചർച്ച ചെയ്യേണ്ടത് സ്ത്രീധനത്തെക്കുറിച്ചു മാത്രമാണോ? പെൺകുട്ടികൾക്ക് സ്വന്തം ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാൻ കഴിയാത്തതിനെക്കുറിച്ചല്ലേ? ആ സ്വാതന്ത്രമില്ലായ്മയെക്കുറിച്ചു കൂടിയല്ലേ?
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..