പ്രായമായ മാതാപിതാക്കളെ പരിചരിക്കാനായാണ് 14 വർഷത്തെ നഴ്സിങ് ജീവിതം അവസാനിപ്പിച്ച് കൊച്ചി പള്ളുരുത്തി സ്വദേശിനിയായ മിനി ജോസി നാട്ടിലെത്തിയത്. ഉപജീവനത്തിനായി വീടിനോട് ചേർന്ന് ഒരു മില്ല് തുടങ്ങാൻ തീരുമാനിച്ചു. എന്നാൽ, കൈക്കൂലി നൽകാത്തതിനാൽ ചില സർക്കാർ ഉദ്യോഗസ്ഥർ അവരുടെ സംരംഭത്തെ ചുവപ്പുനാടയിൽ കുരുക്കി.
ഒടുവിൽ, ഒരു കാരണവശാലും തന്റെ സംരംഭത്തിന് അനുമതി നൽകില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനു മുന്നിൽ ഒന്നരമാസം കൊണ്ട് ശേഖരിച്ച രേഖകളെല്ലാം മിനി കീറിയെറിഞ്ഞു. തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മിനിയ്ക്ക് ലഭിച്ച പ്രതികരണങ്ങളും അപ്രതീക്ഷിതമായിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..