പെണ്ണുകാണാൻ വന്ന സമയത്ത് തന്നെ കിരൺകുമാറിന്റെ കുടുംബം സ്ത്രീധനം ചോദിച്ചിരുന്നുവെന്ന് വിസ്മയയുടെ അച്ഛൻ. ആഗ്രഹിച്ച കാർ കിട്ടാത്തതിന്റെ പേരിൽ വിസ്മയ നിരന്തര പീഡനം നേരിട്ടുവെന്നും എല്ലാം അറിഞ്ഞത് വിസ്മയയുടെ മരണത്തിന് മാസങ്ങൾക്ക് മുമ്പാണെന്നും അച്ഛൻ ത്രിവിക്രമൻ നായർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പ്രശ്നങ്ങളെല്ലാം ആദ്യം വിസ്മയ അമ്മയോടാണ് പറഞ്ഞത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കാനാണ് അമ്മ ശ്രമിച്ചത്. ഒട്ടും സഹിക്കാത്തത് കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തത്. ഇത്തരം സ്ത്രീധന പീഡനങ്ങള്‍ക്ക് എതിരായിട്ടുള്ള വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
നാളെയാണ് വിസ്മയ കേസിൽ വിധി വരുന്നത്. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ കോടതി വിധി പറയുന്നത്.
Content Highlights: Vismaya death Case verdict kirankumar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..