പലസ്തീനെതിരെ അതിരൂക്ഷ ആക്രമണം തുടരുന്ന ഇസ്രയേലിന് വന്‍ തോതില്‍ ആയുധങ്ങള്‍ വില്‍ക്കാനൊരുങ്ങി അമേരിക്ക. 73.5 കോടി ഡോളര്‍ വില വരുന്ന ആയുധങ്ങളാണ് ഇസ്രയേല്‍ വാങ്ങുന്നത്. അതേസമയം സമാധാനം പുനഃസ്ഥാപിക്കാൻ പലസ്തീനും ഇസ്രയേലും തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ആക്രമണം നിർത്തണമെന്ന യു.എന്നിന്റെ ആവശ്യം തള്ളിയ ഇസ്രയേൽ ഗാസയിലെ യു.എൻ സ്കൂളുകൾ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി. കര-വ്യോമാക്രമണം തുടരുന്ന ഇസ്രയേൽ ഇതിനകം 1500-ഓളം തവണയാണ് ഗാസയെ ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. ഒരുലക്ഷത്തിലേറെ പേർ ഗാസയിൽ നിന്ന് പലായനം ചെയ്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..