നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പ് വെയ്ക്കുന്നതിന് മുന്‍പ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണറെ തല്ക്കാലം പ്രകോപിപ്പിക്കേണ്ടെന്ന് സിപിഎമ്മില്‍ ധാരണ. നയപ്രഖ്യാപനം വരെ കാത്തിരിക്കാനാണ് തീരുമാനം.
നയപ്രഖ്യാപനം ഭരണഘടനാപരമായ ബാധ്യതയാണെങ്കിലും അത് മുന്‍നിര്‍ത്തി വിലപേശാനാണ് ഗവർണർ ശ്രമിച്ചതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം പുരോഗമിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ നീക്കങ്ങള്‍
ഗവര്‍ണറുടെ പെഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ നിയമനത്തിനെതിരെ പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍ അയച്ച കത്താണ് ഗവര്‍ണറെ പ്രകോപനത്തിന് കാരണമായിരുന്നത്. ഗവര്‍ണറുടെ പെഴ്സണല്‍ സ്റ്റാഫ് അംഗമായ ഹരി എസ്. കര്‍ത്തയുടെ നിയമനത്തില്‍ അതൃപ്തി അറിയിച്ച് ജ്യോതിലാല്‍ അയച്ച കത്തിലൂടെ അപമാനിക്കപ്പെട്ടതായി ഗവര്‍ണര്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നയപ്രഖ്യാപന പ്രസംഗം ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത്. ഗവര്‍ണര്‍ ഈ നിലപാട് അറിയിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് സര്‍ക്കാര്‍ പൊതുഭരണ സെക്രട്ടറിയെ മാറ്റിയതെന്നും ശ്രദ്ധേയമാണ്
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..