തിരുവനന്തപുരം: ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വീസ് തുടങ്ങാമെന്ന് ഗതാഗതവകുപ്പിന്റെ നിര്‍ദേശം. ബസ് ചാര്‍ജ് ഇരട്ടിയാക്കില്ലെന്നും, യാത്രക്കാര്‍ക്ക് സത്യവാങ് മൂലം ഏര്‍പ്പെടുത്തുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് കോവിഡ് വ്യാപനം തടയുന്നതിന് ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് സംസ്ഥാനം.
ബസ് ടിക്കറ്റ് നിരക്ക് ഉയർത്തുമെങ്കിലും ഇരട്ടിയാകില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ബസ് ഉടമകളക്ക് നികുതി അളവ് നൽകണമെന്ന് നിർദേശം കൂടി പരിഗണിച്ചാകും സർക്കാരിന്റെ തീരുമാനം. ഇതുകൂടാതെ ഒരു യാത്രകാരനുമായി ഓട്ടോ ടാക്സി സർവീസ് അനുവദിക്കുന്നതും ഗതാഗത വകുപ്പ് പരിഗണിക്കുകയാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..