പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരനും യാത്രക്കാരും തമ്മിൽത്തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുന്നിലെ വാഹനത്തിന് ഫാസ്ടാഗ് ഇല്ലാത്തതിനാൽ ഇരട്ടിത്തുക നൽകാൻ ജീവനക്കാർ ആവശ്യപ്പെട്ടു. അത് നൽകാൻ വിസമ്മതിച്ചതോടെ ഗേറ്റ് തുറക്കാൻ ജീവനക്കാരും തയ്യാറായില്ല.
ഇതോടെ പിന്നിൽ കാത്തുനിൽക്കേണ്ടി വന്ന കാർ യാത്രക്കാരനും ടോൾ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഷിഫ്റ്റ് ഇൻ ചാർജായ ജീവനക്കാരനെ കാർ യാത്രക്കാരൻ തല്ലിയതോടെ മറ്റ് ജീവനക്കാർ കൂട്ടമായി വന്ന് ഇയാളെ തല്ലുകയായിരുന്നു. ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്. എന്നാൽ, ഇരുകൂട്ടരും ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. നിലവിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇരട്ടിത്തുകയാണ് ഈടാക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..