ചെന്നൈ: കൊറോണ പടരാതിരിക്കാന്‍ തമിഴ്നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ വേറിട്ട മാർഗങ്ങളിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. വീടുകള്‍, മാര്‍ക്കറ്റുകള്‍, റോഡുകള്‍ തുടങ്ങി എല്ലാ മേഖലയും പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റുന്നു പോലീസും ആരോഗ്യ പ്രവര്‍ത്തകരും.
ലോക്ക്ഡൗൺ കാലത്ത് ചെന്നൈയിൽ ബസ്സ് സ്റ്റാന്‍ഡുകളും മൈതാനങ്ങളും ഒക്കെ മാർക്കറ്റുകളായി മാറിയിട്ടുണ്ട്. എന്നാൽ ഇവിടെങ്ങളിൽ കൂട്ടം കൂടിനിൽക്കുന്നവരെ ബോധവത്കരിക്കാൻ റോഡുകളിൽ ഭീകര രൂപങ്ങൾ വരച്ച് പൊതു ജനങ്ങൾക്ക് സന്ദേശം നൽക്കുകയാണ്. തമിഴ്നാട്ടിൽ ഇപ്പോൾ സ്ഥിതി സങ്കീർണമാണ്. ഓരോ ദിവസവും കേസുകൾ ഉയരുന്നു. എന്നാൽ ജനങ്ങൾ കൂടി സഹകരിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും മോചനം ഉണ്ടാവുകയുള്ളു എന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..