തേഞ്ഞിപ്പലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആദ്യതവണ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയപ്പോൾ എഴുതിയ കുറിപ്പാണിത്. കേസന്വേഷിച്ചിരുന്ന ഫറൂക്ക് സി.ഐ തന്നെ വേശ്യയെന്നു വിളിച്ച് അപമാനിച്ചെന്നും പ്രതിശ്രുതവരനെ മൊഴിയെടുക്കാനെന്നു പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചെന്നും പെൺകുട്ടിയുടെ കുറിപ്പിൽ പറയുന്നു. പീഡനവിവരം അയൽക്കാരോട് പറഞ്ഞതായും കത്തിൽ ആരോപണമുണ്ട്.
രണ്ടു വർഷം മുമ്പാണ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായതായി പെൺകുട്ടിയുടെ അമ്മ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഫറോക്ക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മൊഴി മാറ്റാൻ സമ്മർദമുണ്ടായെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നുമായിരുന്നു അമ്മയുടെ ആരോപണം. ജനുവരി 20നാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..