ജീവിതത്തിൽ എല്ലാം തകർന്നെന്നു കരുതി തോറ്റുപോയിടത്തു നിന്ന് ജയിച്ചു കയറിയ സ്ത്രീയാണ് തൃശൂർ സ്വദേശി താഹിറ. താഹിറയുടെ ജീവിതം പിന്നീട് സിനിമയാവുകയും അതിൽ താഹിറ തന്നെ നായികയാവുകയും ചെയ്തിരുന്നു. കടലിൽ മത്സ്യബന്ധനത്തിനു പോയി അപകടത്തിൽപ്പെട്ട് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട പിതാവിന്റെ ദുരിതം നേരിൽക്കണ്ട അന്നുമുതലാണ് ഏഴാംക്ലാസ്സുകാരി താഹിറ കുടുംബം പോറ്റാനായി പണിക്കിറങ്ങിയത്. പതിനൊന്നാം വയസ്സിൽ ചെമ്മീൻ കമ്പനിയിൽ ജോലിക്കു പോയിത്തുടങ്ങിയ താഹിറ കൽപ്പണി, ഡ്രൈവിങ് പരിശീലനം, നാടൻ തൊഴിലുകൾ, പാൽവിതരണം തുടങ്ങി താഹിറ കൈവെക്കാത്ത മേഖലകളില്ല. ജീവിതത്തിലുടനീളം കടന്നുപോയ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് താഹിറ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..