സാമ്പത്തിക പ്രതിസന്ധിക്കിടയിലും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ രോഗീസൗഹൃദമായി മുന്നോട്ട് നയിക്കുമെന്ന് ഡയറക്ടറുടെ ചുമതയേറ്റെടുത്ത ഡോ. കെ ജയകുമാര്‍. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് 25 കോടിയോളം രൂപ കുടിശ്ശികയിനത്തില്‍ ലഭിക്കാനുണ്ട്. ചികില്‍സക്ക് ഉപകാരപ്പെടുന്ന ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. കെ ജയകുമാര്‍ തിങ്കളാഴ്ചയാണ് സ്ഥാപനത്തിന്റെ താത്കാലിക ഡയറക്ടറായി ചുമതലയേറ്റത്. ഡയറക്ടറായിരുന്ന ഡോ.ആശാകിഷോറിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെ തുടർന്നാണിത്. എന്നാൽ ഇതേകുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല
സമീപകാലത്ത് ശ്രീചിത്രയിൽ നിരവധി ഗവേഷണങ്ങൾ നടന്നെങ്കിലും പുതിയ കണ്ടെത്തലുകൾ ഉണ്ടായില്ലെന്നും ജയകുമാർ പറഞ്ഞു. ചികിത്സയ്ക്ക് ഉപകാരപ്പെടുന്ന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ജീവനക്കാരുമായി സൗഹൃദാന്തരീക്ഷം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..