നീലഗിരിയിൽ ഇന്നലെ മയക്കുവെടി വച്ച നരഭോജി കടുവയെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി 10 മണിയോടെ രണ്ടു തവണ മയക്കുവെടിയേറ്റ കടുവ കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. നാട്ടിലിറങ്ങി നാലുപേരെ കൊന്ന T 23 എന്ന കടുവയെയാണ് മയക്കുവെടി വെച്ചത്. തെപ്പക്കാട് ഭാഗത്ത് കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി.
വെടിയേറ്റാൽ സാധാരണഗതിയിൽ ഒരു കിലോമീറ്ററിനപ്പുറത്തേക്ക് കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. ഇത്രയും ദൂരം കനത്ത ഇരുട്ടും കൊടുംകാടുമായതിനാൽ തിരച്ചിൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചാണ് തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..