കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിക്കെതിരേ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്. ഇതേക്കുറിച്ച് കെ.സുധാകരനുമായി ചര്‍ച്ച നടത്തി. നിരുപാധികമാണ് കോൺഗ്രസിലേക്കുള്ള പ്രവേശനമെന്ന് ഋഷി പൽപ്പു പ്രതികരിച്ചു.
പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം തരുന്ന സംഘടനയാണ് കോൺഗ്രസ്. സി.പി.എം ഓഫർ തന്നിരുന്നെങ്കിലും അതിൽ താത്പര്യമില്ലായിരുന്നു. ജനങ്ങളോടടുത്ത് പ്രവർത്തിക്കാനും മറ്റുമുള്ള സ്വാതന്ത്ര്യം കോൺഗ്രസിലാണ് കൂടുതലെന്നും ഋഷി പൽപ്പു പറഞ്ഞു. ജനകീയമായ എന്ത് പ്രവൃത്തിയാണ് ബി.ജെ.പി കേരളത്തിൽ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
ക്രിയേറ്റീവ് ആയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്ത നേതൃത്വമാണ് ഇന്ന് കേരളത്തിലെ ബി.ജെ.പിക്കുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..