വിസ്മയ കൊലപാതകം: സഹോദരി ജിത്തുവിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു


1 min read
Read later
Print
Share

വടക്കന്‍ പറവൂരിലെ വിസ്മയ കൊലപാതകത്തില്‍ പിടിയിലായ സഹോദരി ജിത്തുവിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകീട്ട് കാക്കനാട്ടുള്ള തെരുവോരം മുരുകന്റെ അനാഥാലയത്തില്‍ നിന്നാണ് യുവതിയെ പറവൂര്‍ പോലീസ് കസ്റ്റഡയിലെടുത്തത്. എറണാകുളം മേനകയ്ക്ക് സമീപം ബുധനാഴ്ച അര്‍ധരാത്രി അലഞ്ഞുനടക്കുന്ന ജിത്തുവിനെ പിങ്ക് പോലീസാണ് അനാഥാലയത്തിലെത്തിച്ചത്.

പെട്ടെന്ന് പ്രകോപിതയാകുന്ന ജിത്തുവിന്റെ കൈകള്‍ ബന്ധിച്ചാണ് മാതാപിതാക്കള്‍ പുറത്തുപോയത്. ഇതഴിച്ച് ജിത്തുവിനെ വിസ്മയ സ്വതന്ത്രയാക്കി. തുടര്‍ന്ന് ജിത്തു വിസ്മയയെ കുത്തിവീഴ്ത്തി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പെട്ടെന്ന് പ്രകോപിതയായ ജിത്തു കത്തിയെടുത്ത് ചേച്ചിയെ കുത്തുകയുമായിരുന്നുവത്രെ. കുഴഞ്ഞുവീണ വിസ്മയ മരിച്ചെന്നാണ് ജിത്തു കരുതിയത്. തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം പിന്‍വശത്തുള്ള വാതില്‍വഴി പുറത്തേക്ക് പോവുകയായിരുന്നുവെന്നാണ് ജിത്തു പോലീസിനോട് പറഞ്ഞത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dr. Arun Oommen

ന്യൂറോളജി സംബന്ധമായ ‌സംശയങ്ങളെക്കുറിച്ച് ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ സംസാരിക്കുന്നു

Oct 4, 2023


mathrubhumi

ഡബിളാ.. ഡബിള്; കേരളത്തിന്റെ വന്ദേഭാരത് തീവണ്ടികൾ കണ്ടുമുട്ടിയപ്പോൾ

Sep 24, 2023


k muraleedharan

37:20

'BJP നേതാക്കൾക്ക് എല്ലാസ്റ്റേഷനിലും സ്വീകരണം, വന്ദേഭാരത് ആദ്യദിനം ഓടിയത് പാസഞ്ചറിനേക്കാൾ കഷ്ടത്തിൽ'

Sep 25, 2023


Most Commented