പെരിയാർ കടുവാ സങ്കേതത്തിന് സംരക്ഷണമൊരുക്കുന്ന രണ്ട് പുലിക്കുട്ടികളെ പരിചയപ്പെടാം. ഡോഗ് സ്ക്വാഡ് അംഗങ്ങളായ ജൂലിയും ജെനിയുമാണവർ. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് തീവ്രപരിശീലനമാണ് ഇരുനായകള്‍ക്കും ദിവസേന നല്‍കുന്നത്.
സംസ്ഥാനത്ത് രണ്ടിടത്ത് മാത്രമാണ് വനംവകുപ്പിന് ഡോഗ് സ്ക്വാഡുള്ളത്. പെരിയാർ കടുവ സങ്കേതത്തിലും മറയൂർ ചന്ദന റിസർവിലും. 2016 മുതലാണ് പെരിയാറിൽ ഡോഗ് സ്ക്വാഡ് വരുന്നത്. ഇപ്പോഴത്തെ താരങ്ങളിൽ ജൂലിക്ക് ആറും ജെനിക്ക് അഞ്ചും വയസുണ്ട്. ഗ്വാളിയോറിലെ ബി.എസ്.എഫ് ക്യാമ്പിൽ ഒമ്പത് മാസത്തെ പരിശീലനം പൂർത്തിയാക്കിയയാളാണ് ജൂലി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..