ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെക്കുറിച്ച് ഇതുവരെയും പോലീസിന് സൂചന ലഭിച്ചില്ല. കുട്ടിയെക്കുറിച്ച് അറിയില്ലെന്നാണ് അറസ്റ്റിലായ അൻസാർ നജീബിന്റെ വാദം. ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ചാണ് പോലീസ് നീക്കം. അഭിഭാഷക പരിഷത്ത് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം കുട്ടിയുടെ മാതാപിതാക്കളേയും ചോദ്യംചെയ്യും. കുട്ടിയെ മറയാക്കി വിദ്വേഷ മുദ്രാവാക്യം പ്രചരിപ്പിച്ചവരും കേസില്‍ പ്രതികളാകുമെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു. കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞ ശേഷം രക്ഷിതാക്കളോട് കാര്യങ്ങള്‍ തിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: no clue on the child in hate sloganeering case at popular front rally
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..