മാലിയിൽ നേഴ്സായ സോണിയ ഇന്നലെയാണ് ഐഎൻഎസ് ജലാശ്വയിൽ കൊച്ചിയിലെത്തിയത്. കപ്പലിൽ നിന്നിറങ്ങുന്ന സമയം തന്നെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി കിൻഡർ ആശുപത്രിയിൽ സോണിയ ആൺകുഞ്ഞിന് ജന്മം നൽകി. സോണിയയ്ക്കും ഭർത്താവ് ഷിജോയ്ക്കും ആശംസയർപ്പിക്കാൻ നാവിക സേനാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. ഇരുവരും ക്വാറന്റെയ്നിൽ ആയിരുന്നതിനാൽ മാതാപിതാക്കൾക്ക് പൂച്ചെണ്ടുകൾ കൈമാറി. തുടർന്ന് നാവിക സേന ഉദ്യോഗസ്ഥർ വീഡിയോ കോളിലൂടെ സോണിയയെയോടും ഷിജോയോടും സംസാരിച്ചു. ലെഫ്റ്റ്നന്റ് കമാന്റർ രമ്യ സേവിയും, കമാന്റർ ശ്രീധർ വാര്യരും ചേർന്നാണ് ആശുപത്രിയിലെത്തിയത്.
നാവികസേന നൽകിയ സേവനങ്ങൾക്കും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തിനും ഇരുവരും നന്ദി പറഞ്ഞു.
ആറുവർഷത്തോളമായുള്ള കാത്തിരിപ്പിന് ശേഷമാണ് സോണിയക്കും, ഷിജോയ്ക്കും കുഞ്ഞുപിറന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏറെ ആശങ്കയുടെ നിമിഷങ്ങളാണ് ഒരുവിൽ സന്തോഷത്തിന് വഴിവെച്ചത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..