ഹരിതയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. ഹരിത'യെ മരവിപ്പിച്ചതിൽ സങ്കടമുണ്ടെന്നും വ്യക്തിപരമായും കുടുംബപരമായും സോഷ്യൽ മീഡിയയിൽ അടക്കം ഹരിത നേതാക്കൾ വേട്ടയാടപ്പെടുകയാണെന്നും ഫാത്തിമ.
ആരോപണ വിധേയേരായവർക്ക് വിശദീകരിക്കാൻ രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. അതിനിടയിൽ പാർട്ടി ഉചിതമായി ഇടപെടുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഹരിതയെ മാത്രം മരവിപ്പിച്ചതിൽ പ്രതിഷേധമുണ്ടെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി.
എം.എസ്.എഫിന്റെ 11 ജില്ലാ കമ്മിറ്റികൾ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പാർട്ടിക്ക് കത്തയച്ചിട്ടുണ്ട്. തങ്ങൾ ഒറ്റക്കാണെന്ന് ആരും ധരിക്കേണ്ട. ധരിക്കേണ്ട. ഒരാൾക്കെതിരേ നടപടിയും ഒരാൾക്ക് വിശദീകരണവും എന്നത് നീതിയല്ലെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..