70 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് കാണിച്ച് മോന്‍സന് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ ശില്‍പി ക്രൈംബ്രാഞ്ചിന് പരാതി നൽകി. വിശ്വരൂപം ഉള്‍പ്പെടെയുള്ള ശില്‍പ്പങ്ങളാണ് നിര്‍മ്മിച്ചത്. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ശില്‍പി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
2018 അവസാനം മുതലാണ് മോൻസനുമായുള്ള പരിചയം. ഓൺലൈനിനുവേണ്ടി നിർമിച്ച ശില്പങ്ങൾ അദ്ദേഹം കണ്ട് ഇഷ്ടപ്പെട്ട് വന്ന് വാങ്ങുകയായിരുന്നു. ചെറുതും വലുതുമായി അഞ്ചാറ് ശില്പങ്ങൾ എടുത്തുകൊണ്ടുപോയിട്ടുണ്ട്. ഏഴ് ലക്ഷം രൂപയാണ് ആകെ തന്നിട്ടുള്ളത്. ബാക്കി പണം ഓരോ അവധി പറഞ്ഞ് നീട്ടി തരാതിരിക്കുകയായിരുന്നു. ഇടയ്ക്ക് ഹൃദയാഘാതമുണ്ടായി കിടപ്പിലായി. അന്ന് ഓപ്പറേഷനായാണ് ഏഴ് ലക്ഷം തന്നത്. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..