കെ.പി.സി.സി പ്രസിഡന്റ് സുധാകരൻ ആവശ്യമില്ലാത്ത പ്രതികരണങ്ങൾ നടത്തിയതുകൊണ്ട് മുഖ്യമന്ത്രി അതിനോട് പ്രതികരിച്ചതേ ഉള്ളൂ എന്ന് എം.എം. മണി. അല്ലാതെ മുഖ്യമന്ത്രി മനഃപൂർവം എന്തെങ്കിലും പറഞ്ഞെന്ന് താൻ കരുതുന്നില്ല. രണ്ടുപേരും കണ്ണൂരിൽ നിന്ന് വളർന്നുവന്നവരാണ്. സുധാകരൻ ഒരു പ്രത്യേക രീതിക്കാരനാണ്. പണ്ടുമുതലേ സുധാകരനെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രം സുധാകരനെ നിയോഗിച്ചിരിക്കുന്നത്. അത് അവർ കാത്തിരുന്ന് കാണുക എന്നതേ വരികയുള്ളൂ. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും വ്യക്തിപരമായ ആക്രമണങ്ങൾ നടത്തേണ്ട കാര്യം സുധാകരനില്ല. സി.പി.എംകാർ സുധാകരന്റെ നേർക്ക് ആയുധവുമായി പോകില്ല. കത്തിയായി ഒളിച്ചിരിക്കുന്നത് കോൺഗ്രസിൽ തന്നെയാണ്. അവരുടെ കുത്തേൽക്കാതെ നോക്കുകയാണ് സുധാകരൻ ചെയ്യേണ്ടതെന്നും എം.എം. മണി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..