കഴിഞ്ഞ ആറേഴ് വർഷമായി കാസർകോട്- മംഗളൂരു ദേശീയപാതയിലെ പ്രഭാത കാഴ്ചകളിലുണ്ട് മഞ്ജുനാഥ് എന്ന മനുഷ്യൻ. എന്നാൽ തിരക്കുകൂട്ടി പാഞ്ഞുപോകുന്നതിനിടെ പലരും ഇദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. മഞ്ജുനാഥിന്റെ ജീവിതം തുടങ്ങുന്നത് ഇങ്ങനെയാണ്. 61-ാം വയസിലും പതിവുതെറ്റിക്കാതെ വഴിവക്കിലെ കാടും മറ്റുമാലിന്യങ്ങളും വൃത്തിയാക്കാൻ ഒരുമണിക്കൂർ നേരമാണ് മഞ്ജുനാഥ് ചെലവിടുന്നത്.
സ്വതന്ത്ര പരമാധികാര രാജ്യത്ത് പൗരന്മാരുടെ കടമയെ ഓർമിപ്പിക്കുകയാണ് ഇദ്ദേഹം. എല്ലാവരും ഇതുപോലെ ചെയ്താൽ നാട് നന്നാവുമെന്നാണ് മഞ്ജുനാഥ് പറയുന്നത്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച ശുചീകരണവാരത്തിൽ തുടങ്ങിയതാണ് ഈ സേവനം. പരിസരം വൃത്തിയായി സൂക്ഷിക്കാൻ ഓരോ പൗരനും ശ്രമിച്ച് തുടങ്ങിയാൽ നാടിന്റെ മുഖച്ഛായ തന്നെ മാറ്റാമെന്നാണ് തന്റെ ശീലത്തിലൂടെ മഞ്ജുനാഥ് സമൂഹത്തിന് കാട്ടിക്കൊടുക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..