മലബാര്‍ എക്സ്പ്രസിലെ തീപ്പിടിത്തം അന്വേഷിക്കാന്‍ ഡിവിഷന് തല നാലംഗ സമിതിയെ ദക്ഷിണ റെയില്‍വേ നിയോഗിച്ചു. പാര്‍സല്‍ കോച്ചിലെ ബൈക്ക് മറിഞ്ഞ് പെട്രോള്‍ വീണയിടത്താണ് ആദ്യം തീപിടിച്ചതെന്നാണ് റെയില്‍വേ സുരക്ഷ വിഭാഗം പറയുന്നത്.
തീപ്പിടിത്തം ഉണ്ടായ ട്രെയിന്‍ ലോക്കോ പൈലറ്റ് നിര്‍ത്തിയത് ഗാര്‍ഡിന്റെ നിര്‍ദേശപ്രകാരമാണെന്നും യാത്രക്കാര്‍ ചെയിന്‍ വലിച്ചിട്ടല്ലെന്നും റെയില്‍വേ രേഖകള്‍ വ്യക്തമാക്കുന്നു. മലബാര്‍ എക്സ്പ്രസിലെ തീപ്പിടിത്തം അതീവ ഗൗരവതരമായതിനാലാണ് വിശദമായ അന്വേഷണത്തിന് ദക്ഷിണ റെയിൽവേ സമിതിയെ നിയോഗിച്ചത്.
തിരുവനന്തപുരം ഡിവിഷൻ മെക്കാനിക്കൽ മേധാവി, സുരക്ഷാ മേധാവി, കൊമേഴ്സ്യൽ മേധാവി, ആർ.പി.എഫ് ഡിവിഷണൽ മേധാവി എന്നിവരാണ് സമിതിയിൽ. ഒമ്പത് ദിവസത്തിനകം റിപ്പോർട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നൽകും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..